Saturday, December 19, 2020

ആരാണ് ദളിതർ??

ദളിതർ



ഇന്ത്യാ ചരിത്രത്തിൽ പല വ്യാഖ്യാനങ്ങൾ നൽകപ്പെട്ട ഒരു പദമാണ് ദളിതർ അല്ലെങ്കിൽ ദലിതർ. ഏകദേശം 19-ാം നൂറ്റാണ്ടോട് കൂടെ പ്രചാരത്തിൽ വന്ന ഈ പദം പ്രഥമമായി അവതരിപ്പിച്ചത് പ്രമുഖ പരിഷ്കർത്താവും വിപ്ളവകാരിയുമായ ജ്യോതിറാവു ഫൂലെ ആണെന്ന് ചരിത്രം പറയുന്നു. അംബേദ്കറാണ് ഇതിന് കൂടുതൽ പ്രചാരം നൽകിയത്. പല സാഹചര്യങ്ങളിൽ ഇതിന് പല വ്യാഖ്യാനങ്ങളും നൽകപ്പെട്ടിട്ടുണ്ട്. പക്ഷെ എല്ലാം ഹിന്ദു സംസ്കാരവുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്.

വിക്കിപീഡിയയിൽ പറയുന്നത് ഇപ്രകാരമാണ്;

"സംസ്കൃത പദമായ ദൽ (dal) എന്ന പദത്തിൽ നിന്നുമാണ് ദളിത്‌ എന്ന പദം ഉണ്ടാകുന്നത്. ചിതറിയ, മുറിഞ്ഞ എന്നിങ്ങനെയുള്ള അർത്ഥമാണ് സംസ്കൃതത്തിൽ പ്രസ്തുത പദത്തിന്. ദളിത്‌ എന്ന പദം അടിച്ചമർത്തപ്പെട്ടവർ ("oppressed") എന്നതിനെ കുറിക്കുന്നു. ഹൈന്ദവ ജാതി വ്യവസ്ഥ അനുസരിച്ച് ഒരു വർണവും ഇല്ലാത്തവരാണ് ദലിതർ. ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്നില്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്നും ഒഴിച്ചുനിർത്തപെട്ട അനേകം ജാതികളെ പ്രതിനിധീകരിക്കുന്നു. സമൂഹശരീരത്തിൽനിന്നു വിച്ഛേദിക്കപ്പെട്ട ഒരു ജനവിഭാഗം എന്ന അർത്ഥം ലഭിക്കത്തക്ക രീതിയിൽ ദലനം ചെയ്യപ്പെട്ടത് (മുറിച്ച് മാറ്റപ്പെട്ടത്) എന്നാണ് ദലിതർ എന്ന വാക്കിൻറെ അർത്ഥം. ദളിത്‌ എന്ന പദം ഇന്ന് ഏതെങ്കിലും താഴ്ന്ന ജാതിയെ കുറിക്കുവാനോ ഏതെങ്കിലും മതത്തെ കുറിക്കുവാനോ അല്ല ഉപയോഗിക്കുന്നത്, മറിച്ച് സ്വന്തമായ സംസ്കാരവും പാരമ്പര്യവും, പ്രത്യേകമായ ജീവിതരീതി ഉള്ളതുമായ ഒരു സമൂഹത്തെ കുറിക്കുവാൻ ആണ് ഉപയോഗിക്കുന്നത്. ദളിതർ പൊതുവായി ജാതി വ്യവസ്ഥയുടെ കാലത്ത് അറിയപെട്ടിരുന്നത് വിവിധ പേരുകളിലാണ്. അവർണ്ണർ, പഞ്ചമാർ, അസുരർചണ്ടാലർഹരിജൻ, തൊട്ടു കൂടാത്തവർ, തീണ്ടി കൂടാത്തവർ, പറയർപുലയർ, എന്നിങ്ങനെയാണ് പ്രസ്തുത പേരുകൾ. ദളിതരെ മനുഷ്യരായി പോലും ജാതി വ്യവസ്ഥ കാലത്ത് പരിഗണിച്ചിരുന്നില്ല. മഹാത്മാ ഗാന്ധി ആണ് ആദ്യമായി ദളിതരെ ഹരിജൻ എന്ന് വിളിച്ചത്. എന്നാൽ ദളിതർ ഈ പദം പൊതുവെ അംഗീകരിക്കുന്നില്ല."

എപ്പോഴാണ് ദളിതർ എന്ന പേര് സ്വീകരിക്കപ്പെട്ടത്?

മുൻപ് പറഞ്ഞത് പോലെ 19-ാം നൂറ്റാണ്ടിൽ നാമകരണം ചെയ്യപ്പെട്ട ദലിതർ അതിന് മുൻപ് അറിഞ്ഞിരുന്നത് അവർണ്ണർ, അധകൃതർ, ചണ്ടാലർ, തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ എന്നിങ്ങനെ ആയിരുന്നല്ലോ. ബ്രിട്ടീഷുകാരുടെ വരവിൽ ക്രിസ്തീയ മിഷനറിമാരിലൂടെ വിദ്യാഭ്യാസം നേടിയ മലയാളികളിൽ നായർ, ഈഴവർ തുടങ്ങിയ സമുദായക്കാർ 1900 കാലഘട്ടത്തിൽ സർക്കാർ ഉദ്യോഗങ്ങളിൽ കയറിപ്പറ്റുന്നതിന് വേണ്ടി നന്നേ പരിശ്രമിച്ചു എങ്കിലും തിരുവിതാംകൂർ ഭരണം അവരെ അനുവദിക്കാത്തതിനാൽ ഡോ. പൽപ്പുവിൻ്റെ നേതൃത്വത്തിൽ ജാതി തിരിച്ചുള്ള സംഘടനകൾ രൂപപ്പെട്ടു തുടങ്ങി. കേരളത്തിൽ ഈഴവരും എസ്.എൻ.ഡി.പി എന്ന സംഘടനയിലൂടെ സംഘടിക്കാൻ തുടങ്ങി. എന്നാൽ അപ്പോഴും അധകൃതർ എന്ന പേരിൽ അറിയപ്പെട്ടിരുന്നതും മാറ്റി നിറുത്തപ്പെട്ടവരും പിൽക്കാലത്ത് 1936ൽ ഉണ്ടാക്കിയ പട്ടികയിലുള്ള ജാതിക്കാരും വർഗ്ഗക്കാരും മാത്രമായിരുന്നു. അത്തരക്കാരെ മാത്രമായിരുന്നു ജ്യോതിറാവു ഫൂലെ മനസിൽ മുൻകൂട്ടി കണ്ടിരുന്നതും അവർക്കായി ദളിതർ എന്ന പേര് നിർദ്ദേശിച്ചതും. അംബേദ്കർ മുഖേന ദളിതർ എന്ന പദം പൊതുസ്വീകാര്യമാകുകയായിരുന്നു.

ആരാണ് ദളിതർ?

ഇന്ത്യൻ നാഷണൽ കൗൺസിൽ ഫോർ ഷെഡ്യുൾഡ് കാസ്റ്റ് ആൻഡ് ട്രൈബ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് യഥാർത്ഥ ദളിതർ എന്നത് 1936ലെ പട്ടികയിൽ ഉൾപ്പെട്ട ജാതിക്കാരും വർഗ്ഗക്കാരും മാത്രമാണ്. കാരണം തൊട്ടു കൂടാത്തവർ, തീണ്ടിക്കൂടാത്തവർ, അധകൃതർ എന്നെല്ലാം വിശേഷിപ്പിച്ച് സമൂഹത്തിൻ്റെ ഏറ്റവും താഴെ തട്ടിലേക്ക് മാറ്റി നിറുത്തപ്പെട്ടവർ അവർ തന്നെയായിരുന്നു. ചരിത്രത്തിൽ 1883ൽ കരീബിയയിലേക്ക് എത്തിച്ചേർന്നവരെയും അൺടച്ചബിൾസ് അല്ലെങ്കിൽ ദളിതർ എന്ന് വിശേഷിപ്പിക്കുന്നു.

In the Caribbean

It is estimated that in 1883, about one-third of the immigrants who arrived in the Caribbean were Dalits. The shared experience of being exploited in a foreign land gradually broke down caste barriers in the Caribbean Hindu communities.[30]

അമേരിക്കയിലും ദളിതർക്ക് വർഗ്ഗ പീഢനം നേരിടേണ്ടി വരുന്നു എന്ന് പറയുന്നുണ്ട്.

In the United States[edit]

Many Dalits first came to the United States to flee caste-based oppression in South Asia. After the Chinese Exclusion Act of 1882, the demand for laborers brought in many caste-diverse South Asian immigrants, many of whom were Dalit. After the 1965 Immigration and Naturalization Act, immigrants from India were primarily professionals and students, largely from upper caste or dominant caste families. However, from the 1990s onwards, many more of the skilled laborers arriving from India have been Dalit, due to multiple generations of affirmative action policies in India, as well as ongoing efforts of organized resistance against caste discrimination.[212][213]

ദളിതരിലേക്കുള്ള പ്രവേശനം

ആര്യന്മാരുടെ അധിനിവേശം

ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഭാരത സംസ്കാരം രൂപപ്പെട്ടത് പല സംസ്കാരങ്ങൾ ചേർന്നിട്ടാണ്. പല സാമ്രാജ്യങ്ങൾ ഇന്ത്യയിൽ ഉണ്ടായപ്പോൾ അവർ ഇന്ത്യയിൽ രൂപപ്പെടുത്തിയ ശൈലികളും ആശയങ്ങളും തുടർന്നാണ് ഇന്ത്യയിൽ ഇന്ന് കാണുന്ന സംസ്കാരം ഉണ്ടായത്. ഇതിൽ പല മതങ്ങളുടെയും സ്വാധീനമുണ്ട്. പല മതങ്ങളും ഇന്ത്യയിലേക്ക് കുടിയേറി വന്നതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ക്രിസ്തു മതവും ഇസ്ലാം മതവും ഇന്ത്യയിലേക്ക് വന്നതു പോലെ തന്നെ വന്ന ഒരു മതമാണ് ഹിന്ദു മതവും. മെസപ്പെട്ടോമിയയിൽ നിന്നുമാണ് ആര്യന്മാർ വന്നതെന്നും അവരുടെ വരവോടെ ഇവിടെയുണ്ടായിരുന്ന ദ്രാവിഡരെ അകറ്റി നിറുത്തുകയുണ്ടായെന്നും ചരിത്രം പറയുന്നു.

പുതിയ ആചാരങ്ങൾ

ദ്രാവിഡരുടെ തൊഴിലുകൾ പണിയായുധങ്ങളോടെ കാർഷികവുമായി ബന്ധപ്പെട്ടതായിരുന്നു. സിന്ധുനദീതടം ഫലഭൂയിഷ്ടമായിരുന്നതിനാൽ അവിടെ മെച്ചപ്പെട്ട ഒരു പട്ടണവും ഒരു സംസ്കാരവും ഉണ്ടാക്കി ദ്രാവിഡർ നിറഞ്ഞു നിൽക്കുമ്പോഴാണ് കന്നുകാലി വളർത്തൽ പ്രധാന തൊഴിലാക്കി ആര്യന്മാർ സിന്ധുനദീതീരത്തിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്.  ദ്രാവിഡരുടെ ആചാരരീതിയിൽ ഇടകലർത്തി പുതിയ ഒരു ആചാരരീതി രൂപപ്പെട്ടതെന്നും ചരിത്രം പറയുന്നു. ആ ആചാരരീതിയിൽ ദ്രാവിഡരെ അകറ്റി നിറുത്തുന്നതിനോടൊപ്പം അടിമകളാക്കി വയ്ക്കുന്നതിനും ആര്യന്മാർ തന്നെ നിബന്ധനകൾ ഉണ്ടാക്കി വച്ചു. അവിടെ തൊഴിലിൻ്റെ അടിസ്ഥാനത്തിൽ ജാതികൾ ഉണ്ടാകപ്പെട്ടു. കന്നുകാലി വളർത്തുന്നവർക്ക് കഠിന ജോലികളിലേർപ്പെടാൻ ബുദ്ധിമുട്ടുള്ളതിനാൽ ദ്രാവിഡരെയും ദ്രാവിഡരിൽ ബീജാവാപം ചെയ്തുണ്ടായ സന്തതികളെയും ഭയത്തിലൂടെ അടിമകളാക്കി നിറുത്താൻ ദ്രാവിഡരുടെ ആചാരങ്ങളിൽ ആര്യന്മാരുടെ സൃഷ്ടികളെ ഈശ്വരന്മാരായി അവതരിപ്പിച്ച് ആര്യന്മാരുടെ ഇംഗിതമെന്തെന്നറിയാതെ ദ്രാവിഡരിൽ പല കാരണങ്ങളാൽ ജീവിതം ഹോമിപ്പിക്കപ്പെട്ട യഥാർത്ഥ മനുഷ്യാത്മാവുകളെയും ഈശ്വരന്മായി കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു ആചാരരീതി നിലവിൽ വരുത്തി.

മതങ്ങളുടെ പേരിടൽ

എന്നാൽ അക്കാലത്ത് ഹിന്ദു എന്ന ഒരു പേര് ഇല്ലായിരുന്നു. അതിനാൽ അപ്പോൾ നില നിന്നിരുന്ന ആചാരത്തെ ആര്യസംസ്കാരവും ദ്രാവിഡ സംസ്കാരവും ചേർന്ന ഒരു ആചാരം എന്ന തരത്തിൽ മാത്രമേ കാണാനാകൂ. 17-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വന്ന പാർസികളാണ് സിന്ധു നദിയെ മുൻനിറുത്തി ഹിന്ദ് എന്ന പേരിടുകയും അത് ഹിന്ദു എന്ന് രൂപവൽക്കരിക്കപ്പെടുകയും ചെയ്തത്. അത് ഒരു മതമല്ലെന്നും അപ്പോഴുണ്ടായിരുന്ന ആര്യ ദ്രാവിഡ സമ്മിശ്ര സംസ്കാരം പിൽക്കാലത്ത് ഹിന്ദു സംസ്കാരമായി കണക്കാക്കുകയും ചെയ്തു. അക്കാലത്ത് നിലനിന്ന ആ അടിമത്ത സംസ്കാരവും അതിനെ ചുറ്റിപ്പറ്റിയുള്ള ആചാരരീതിയും പിന്നീട് മതമായി പരിണമിച്ചു എന്നതാണ് വസ്തുത. അത് ഇന്ത്യയിലെ അധിനിവേശം ചെയ്ത എല്ല മതങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ചുറ്റുപാടും തിരിഞ്ഞു നോക്കിയാൽ എല്ലാ മതങ്ങളിലും പൊതുവായി കാണുന്നത് അടിമകളും ഉടമകളും മാത്രം. യഥാർത്ഥത്തിൽ ഇന്ത്യയിൽ രൂപപ്പെട്ട മതങ്ങൾ ബുദ്ധമതവും ജൈനമതവും ചാർവാക മതവും ഒക്കെയാണ്. ഇവയിലും ഈ അടിമത്വ തന്ത്രം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇതിൽ എവിടെയാണ് ദളിതൻ??

തങ്ങളുടെ സൗകര്യാർത്ഥം മാറ്റം വരുത്തുന്ന തരത്തിൽ പണിയെടുക്കാതെ അടിമകളായി ദ്രാവിഡരെ വരുതിയിൽ നിറുത്തുന്നതിനായി  ഉണ്ടാക്കിയ ഈ ആചാരരീതി അലിഖിതമായിരുന്നുവെങ്കിലും പിന്നീട് ലിഖിതമാണെന്ന് വരുത്തി തീർക്കാൻ ഇപ്പോഴത്തെ ആചാര സംരക്ഷകർ നന്നേ പണിപ്പെടുന്നുണ്ട്. അതിന് വേണ്ടി പഴയ ഇതിഹാസങ്ങളെയും കഥകളെയും കൂട്ട് പിടിക്കുന്നതിനെ പിന്താങ്ങുകയും ആ കഥകളെ വാസ്തവമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു ജനത ഈ ആധുനിക യുഗത്തിലും ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം. ഈ ആചാരരീതികളുടെ ഉദ്ദേശ്യം എന്താണെന്ന് മനസിലാക്കിയിട്ടും സ്വയം അടിമകളായി നിൽക്കാൻ തയ്യാറായി മുൻപിലേക്ക് ചെല്ലുന്ന ദ്രാവിഡർ ആകുന്ന ഇന്നത്തെ ദളിതരെ ഉദ്ധരിക്കാനായി മറ്റ് പല ആചാര രീതികളും നിലവിൽ വന്നെങ്കിലും അവിടെയെല്ലാം ഇതേ അടിമകൾ-ഉടമകൾ ഭാരതീയ സിസ്റ്റം ദളിതരെ ഉദ്ധരിക്കാനാകാത്ത വിധം പിടിമുറുക്കി. ഏത് മേഖലയിലും ഒതുക്കി നിറുത്തപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും ആയ ഇവർ സമൂഹത്തിന് മുൻപിൽ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി ചിത്രീകരിക്കപ്പെട്ടു.

എന്നാൽ സ്വാതന്ത്ര്യം ലഭിക്കാതിരുന്ന ഈ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് തുടങ്ങിയത് ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതിന് ശേഷമാണ്. അന്ന് മുതൽ തൊഴിലിൻ്റെയും അവൻ കഴിക്കുന്ന ആഹാരത്തിൻ്റെയും പേരിൽ ആട്ടിപ്പായിച്ചവർക്ക് മുൻപിൽ അവൻ വിദ്യ അഭ്യസിക്കാൻ തുടങ്ങി. വിദ്യ അഭ്യസിച്ചിട്ടും അംഗീകരിക്കാത്ത ആധിപത്യത്തിന് മുൻപിൽ പ്രക്ഷോഭങ്ങൾ രൂപപ്പെട്ടു. വരേണ്യ വിഭാഗത്തിന് വേണ്ടി ഉണ്ടാക്കിയ ആചാരങ്ങൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. നവോത്ഥാന പ്രസ്ഥാനങ്ങൾ ഉദയം ചെയ്തു. ജീനുകളുടെ ഗുണം കൊണ്ടും സങ്കരയിനത്തിൽ ഉൾപ്പെട്ടതു കൊണ്ടും വിദ്യ കൂടുതൽ അഭ്യസിക്കാൻ സാഹചര്യം ലഭിച്ചവൻ സ്വന്ത ജാതിക്കാരെ കൂട്ടി ചേർത്തു. സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് വന്ന് തുടങ്ങി. അപ്പോഴും വെളിച്ചം കാണാതിരുന്ന ഒരു ജനം ഉണ്ടായിരുന്നു. പിൽക്കാലത്ത് ഈ ജനതയ്ക്ക് വേണ്ടി നിരവധി സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പം പ്രവർത്തിച്ച ജ്യോതിറാവു ഫൂലെ തുടങ്ങി വച്ച പരിഷ്കരണം അദ്ദേഹം പേരിട്ട് വിളിച്ച ദലിതർ എന്ന പദം സ്വയം സ്വീകരിച്ചു കൊണ്ട് മഹാത്മാ അംബെദ്കർ ഏറ്റെടുത്തതോടെയാണ് ദളിതർ സ്വാതന്ത്ര്യത്തിന് വേണ്ടി ചിന്തിച്ചു തുടങ്ങിയത്. പക്ഷെ അത് ബ്രിട്ടീഷുകാരിൽ നിന്നല്ലായിരുന്നു.

ഇപ്പോഴത്തെ ആര്യന്മാർ ആർ?

സ്വന്തം സ്വത്വം ഇനിയും തിരിച്ചറിഞ്ഞിട്ടും ആ അടിമത്ത സംസ്കാരത്തെ മുറുകെ പിടിച്ചിരിക്കുന്ന ഏറ്റവും കീഴ്‌തട്ടിലിരിക്കുന്നവരാണ് ദലിതൻ. മുകളിലേക്ക് കയറി വരാൻ ശ്രമിക്കുമ്പോളെല്ലാം ആര്യന്മാരുമായുള്ള ബീജസങ്കലനത്തിലൂടെ മുകളിലേക്ക് എത്തിയെന്ന് വിശ്വസിക്കുന്ന ആര്യദ്രാവിഡ സങ്കരയിനങ്ങളുടെ ചവിട്ട് കൊണ്ട് താഴേക്ക് പോകാൻ വിധിക്കപ്പെട്ടവൻ. മുകളിലെത്തിയ ഈ സങ്കരയിനങ്ങളെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ചാണക്യസൂത്രപ്രകാരം തനിക്ക് കീഴിൽ ആളുണ്ടെങ്കിലേ താൻ മുകളിൽ ആണെന്ന് പറയാനാകൂ. അവരാണ് ദളിതനെ ദളിതനായി ഇരിക്കണമെന്ന് വാശി പിടിക്കുന്ന ആധുനിക യുഗത്തിലെ ആര്യന്മാർ. അതിന് വേണ്ടി എല്ലാ മതങ്ങളെയും മത ഗ്രന്ഥങ്ങളെയും വളച്ചൊടിച്ച് കയ്യിൽ വച്ചിട്ടുണ്ട് ഈ സങ്കരയിനങ്ങൾ.

മുൻപ് ആചാരരീതിയിൽ കൃത്രിമം കാണിച്ച് ദ്രാവിഡരെ അടിമയാക്കുന്നുവെങ്കിൽ ഇപ്പോൾ മതത്തിലും രാഷ്ട്രീയത്തിലും അവർ കൈ കടത്തി ദളിതരെ അടിമകളാക്കി വച്ചിരിക്കുന്നു. അതിൽ ഒന്ന് മാത്രമാണ് സംവരണം. അംബേദ്കർ ഉദ്ദേശിച്ച് നടപ്പിലാക്കിയ സംവരണമല്ല ഇന്ന് കാണുന്നത്. ഈ അടിമത്തം കൂടുതൽ നിലനിൽക്കുന്ന മതത്തിൽ ആളെ നിലനിറുത്തുന്നതിനുള്ള ഹിഡൻ അജണ്ട വച്ചു കൊണ്ടുള്ള വികലമാക്കപ്പെട്ട അർത്ഥശൂന്യമായ സംവരണമാണ് ഇന്ന് നടക്കുന്നത്. അടിച്ചമർത്തപ്പെട്ടവന് വേണ്ടി തുടങ്ങിയ സംവരണം ഇന്നെത്തി നിൽക്കുന്നത് അടിച്ചമർത്തിയവൻ്റെ കയ്യിലാണ്. ഇത്തരത്തിൽ നിയമങ്ങളെ വെടക്കാക്കി തനിക്കാക്കിയവരാണ് നവയുഗത്തിലെ ആര്യൻമാർ. കാലക്രമേണ ദളിതർക്കുള്ള ഈ പിടിവള്ളിയും അവർ നിറുത്തും എന്നത് വാസ്തവം

ദളിതരുടെ ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യം

ഇന്ത്യയൊട്ടാകെ അടിച്ചമർത്തപ്പെട്ട, സാമൂഹികമായും സാമ്പത്തികമായും ഇപ്പോഴും വളരെ താഴ്ന്ന അവസ്ഥയിൽ തന്നെയുള്ള ദളിതർ 2011 സെൻസസ് പ്രകാരം ഇന്ത്യാ ജനസംഖ്യയുടെ ഏതാണ്ട് 16%  ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സംവരണത്തിലൂടെ മുൻനിരയിലേക്കെത്തിക്കണമെന്ന അംബേദ്കറുടെ ആശയം ഏതാണ്ട് അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ ദളിതർക്ക് ഇനി മുൻപിലേക്കുള്ള യാത്ര വളരെ ദുഷ്കരമാണ്. 2005 ലെ കണക്കുകൾ പ്രകാരം ഇന്ത്യാ ഗവണ്മെൻ്റിൻ്റെ സർക്കാർ തസ്തികകളിലെ ക്ളാസ് 1 ജീവനക്കാരിൽ 10.1%, ക്ളാസ് 2 ൽ 12.7%, ക്ളാസ് 3 ൽ 16.2%, ക്ളാസ് 4 ൽ 27.2% വീതം ദളിതർ ആയിരുന്നു. എന്നാൽ സുപ്പീരിയർ തസ്തികകളിൽ 1 ശതമാനം പോലും തികച്ചില്ല എന്നതാണ് സാഹചര്യം. ഇപ്പോഴും ഉത്തര മദ്ധ്യ ഇന്ത്യയിൽ രൂക്ഷമായ അയിത്തം വിദ്യാഭ്യാസമേഖലകളിൽ പോലും നില നിൽക്കുന്നു. ദളിതർക്ക് മേലുള്ള പീഢനവും ഇന്ത്യയൊട്ടാകെ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ദളിതർക്ക് നിയമപരിരക്ഷ നൽകുന്നതിനുള്ള ദളിത് പീഢന നിരോധന നിയമം (അട്രോസിറ്റീസ് ആക്റ്റ്) ഫലപ്രദമായി ഇന്ത്യയിൽ നടക്കുന്നില്ല. ഹിന്ദു മതത്തിലെന്ന പോലെ തന്നെ ക്രിസ്തു മതത്തിലും ജാതി ചിന്ത രൂക്ഷമായതിനാൽ ദളിതർ എന്ന പദത്തിന് ഈ കാലഘട്ടത്തിൽ മതപരമായി ഒരു വേർതിരിവില്ല. പട്ടികജാതിയിലെയും പരിവർത്തനം ചെയ്തവരിലെയും ജനങ്ങൾ പൂർണ്ണമായും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിൽ വളരെ പിന്നോക്കം തന്നെയാണ്. അറ്റ്രോസിറ്റീസ് ആക്റ്റ് എന്ന നിയമ പരിരക്ഷ ദളിതർക്ക് എല്ലാവർക്കും തുല്യമായി ലഭിക്കണമെന്ന ആവശ്യവും ഇപ്പോൾ ദളിത് സമൂഹത്തിൽ ഉയർന്ന് വന്നിട്ടുണ്ട്.

No comments:

Post a Comment