Saturday, April 25, 2020

രവി വള്ളത്തോൾ അന്തരിച്ചു; വിട വാങ്ങുന്നത് കുടുംബസദസുകളുടെ പ്രിയനായകന്‍

തിരുവനന്തപുരം∙ ചലചിത്ര സീരിയല്‍ നടൻ രവി വള്ളത്തോൾ(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 


ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ.  25 ചെറുകഥകൾ എഴുതിയിട്ടുണ്ട്. ഗാനരചയിതാവായാണ് സിനിമാരംഗത്തു തുടക്കം കുറിക്കുന്നത്. ഭാര്യ:ഗീതാലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി തണൽ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.

മാർ ഇവായിനിയോസ് കോളജിൽനിന്ന് ഡിഗ്രിയും കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽനിന്ന് പിജിയും നേടി. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാളാണ് ആദ്യ സിനിമ.  25 ചെറുകഥകൾ എഴുതിയിട്ടുണ്ട്.  മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ് ഫാദർ, വിഷ്ണു ലോകം, സർഗം, കമ്മിഷണർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവൾ മിനിയുടെയും നാടക ലോകത്തെ കുലപതികളിൽ ഒരാളായ ടി.എൻ. ഗോപിനാഥൻ നായരുടെയും മകനാണു രവീന്ദ്രനാഥനെന്ന രവി വള്ളത്തോൾ. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയശേഷം വിദേശത്തും ദൂരദർശന്റെ വാർത്താ വിഭാഗത്തിലും ജോലി നോക്കവെയാണു ‘വൈതരണി’ എന്ന തന്റെ സീരിയലിൽ അഭിനയിക്കാൻ പി. ഭാസ്‌കരൻ ക്ഷണിക്കുന്നത്. 

അടൂർ ഗോപാലകൃഷ്‌ണന്റെ ഏഴു സിനിമകളിൽ രവി ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്. ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. ശ്രീഗുരുവായൂരപ്പൻ, വസുന്ധര മെഡിക്കൽസ്, മണൽസാഗരം, പാരിജാതം, അമേരിക്കൻ ഡ്രീംസ് തുടങ്ങിയ മെഗാ സീരിയലുകളിലും രവി ശ്രദ്ധേയനായി. 

Friday, April 24, 2020

കേരള സാംബവ സഭ പെരിങ്ങമ്മല ശാഖയുടെ നേതുത്വത്തിൽ ശാഖയുടെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ്‌ വിതരണം നടത്തി.

കേരള സാംബവ സഭ പെരിങ്ങമ്മല ശാഖയുടെ  നേതുത്വത്തിൽ ശാഖയുടെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ്‌ വിതരണം നടത്തി. 
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കല്ലിയൂർ സ്റ്റീഫൻ,  ശാഖയുടെ പ്രസിഡന്റ്‌ റ്റി. ശരത്, ട്രഷറർ ജ്യോതിഷ് എന്നിവർ പങ്കെടുത്തു. സാമൂഹിക അകലം പാലിച്ചുകൊണ്ട് പൊതുയോഗം ഒഴിവാക്കി ശാഖ എസ്‌സിക്യൂട്ടീവ് അംഗം  ബൈജുവിന്റെ ഓട്ടോറിക്ഷയിൽ എല്ലാ ഭവനങ്ങളിലും കിറ്റുകൾ എത്തിക്കുകയായുണ്ടായത്.

Thursday, April 23, 2020

തിരിച്ചെത്തുക ഷാബു ഇല്ലാത്ത മുറിയിലേക്ക്, നാലു മക്കളുടെ കാര്യം വേദനിപ്പിക്കുന്നു’

അജിത് ബാബു

Wednesday, April 22, 2020

ആദിയരുടെ ചരിത്രം : Part - IV


{ഇതിൻ്റെ മുൻഭാഗം വായിക്കുന്നതിനായി ഈ ലിങ്ക് ക്ളിക്ക് ചെയ്യുക)
അദ്ധ്യായം 1
https://chalakamnews.blogspot.com/2020/04/blog-post_8.html

അദ്ധ്യായം 2
https://chalakamnews.blogspot.com/2020/04/part-ii.html

അദ്ധ്യായം 3

തുടർന്ന് വായിക്കുക....
ആദിയരുടെ ചരിത്രം :
അദ്ധ്യായം 4


കേരളത്തിൽ ബുദ്ധമതം ഒരു പ്രബല മതമായി ആയി അന്ന് നിലനിന്നിരുന്നു. ബുദ്ധ, ജൈന, ശൈവ വിശ്വാസികളായിരുന്നു കേരളത്തിലെ അന്നത്തെ ജനത. എല്ലാ മാസവും അഷ്ടമി, പൗർണമി, നവമി, അമാവാസി, തുടങ്ങിയ നാലു ദിവസങ്ങളിലും ജനങ്ങൾ ഉപവാസം എടുക്കാറുണ്ടായിരുന്നു. പൗർണമി ദിവസം ഏകദശി എടുക്കുമായിരുന്നു. (ദിവസത്തിൽ ഒരുതവണ മാത്രം ഭക്ഷണം കഴിച്ച് ബുദ്ധനെ ആരാധിക്കുന്ന എന്ന രീതിയാണ് ഏകദശി)
ജൂലൈ മാസത്തിലെ ഒരു മാസം മുഴുവൻ ധർമ്മാചരണം നടത്തുകയും വീടുകളിൽ സന്ധ്യാനേരത്ത് ത്രിപീഡിക എന്ന ബുദ്ധ സൂക്ത ഗ്രന്ഥം വായിക്കുകയും ചെയ്തിരുന്നു. ആര്യ അധിനിവേശകാലത്ത് പിന്നീട് ഇത് രാമായണമാസം ആയി മാറി.


ഏപ്രിൽ മാസത്തിൽ കൊയ്ത്തുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ഉത്സവങ്ങളും നടത്തിയിരുന്നു. ഇതിനെ ബുദ്ധവർഷത്തിലെ ചിത്ത പുന്നമി എന്ന പുതുവത്സരം ആയി ആഘോഷിക്കുന്നു. ഇതിനെ ശ്രാവണോഉത്സവം എന്നും പറയുന്നു. ശ്രാവണ ഉത്സവദിവസം അതിരാവിലെ ജനങ്ങൾ ബുദ്ധ ഭഗവാൻറെ മുന്നിൽ 5-3 തിരി വിളക്ക് വെച്ച് തങ്ങൾക്ക് ആ വർഷം കാർഷികവിളകളിൽ നിന്നും ലഭിച്ച പഴങ്ങളും പച്ചക്കറികളും മുന്നിൽവച്ച് സ്വർണ്ണവർണ്ണം എന്നാൽ സമ്പൽസമൃതി എന്ന അർത്ഥത്തിൽ കൊന്ന പൂവ് കൊണ്ടലങ്കരിച്ച് പ്രാർത്ഥിക്കുന്നു. ബ്രാഹ്മണ ആധിപത്യത്തിൽ ഇത് പിന്നീട് വിഷുവായി മാറി.ബുദ്ധനെ അവർ മാറ്റി വിഷ്ണുവിന്റെ അവതാരമായ കൃഷ്ണനെ അവർ പ്രതിഷ്ടിച്ചു. ഇവിടെ ഓരോ ദ്രാവിഡ രാജാക്കൻമാരെയും കൊന്നൊടുക്കാൻ ആര്യൻമാർ തിരഞ്ഞെടുത്തത് നമ്മുടെ ആഘോഷ ദിനങ്ങളായിരുന്നു. അതുമൂലം നമ്മുടെ പൂർവ്വികരെ കൊന്നത് അവർ ആഘോഷിക്കുന്നത് പിന്നീട് ഇവിടെയുള്ള ജനതയും തങ്ങളും ഹിന്ദുവാണ് എന്നു കരുതി ആഘോഷിക്കാൻ തുടങ്ങി.

ജനുവരി മാസത്തിലെ പൗർണമി ബുദ്ധമത വിശ്വാസികൾക്ക് ഫുസ പൗർണമി ആയിരുന്നു. അന്ന് ദിവസം എല്ലാ ഗൃഹങ്ങളിലും വിളക്കുവച്ച് അവർ ആരാധിച്ചിരുന്നു ഇത് പിന്നീട് തിരുവാതിര ആയി മാറി.
ബൗദ്ധർ എല്ലാ മാസത്തിലും നാല് വിശേഷദിവസങ്ങളിൽ തങ്ങളുടെ വീടുകളിൽ അഞ്ചുവിളക്ക് 3 വിളക്ക് 8 വിളക്ക് എന്നിങ്ങനെ വിളക്ക് വയ്ക്കുമായിരുന്നു. അഞ്ചു തിരി വിളക്ക് പഞ്ചശീലങ്ങളെ കാണിക്കുവാനും. മൂന്ന് തിരി വിളക്ക് ബുദ്ധം, ധർമ്മം സംഘം എന്നിവയെ കുറിക്കാനും. 8 തിരിവിളക്ക് അഷ്ടാംഗമാർഗ്ഗത്തെ കുറിക്കാൻ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അവർ പൂജയ്ക്ക് അരളി പൂവ് (ഈഴച്ചെമ്പകം) ഉപയോഗിച്ചിരുന്നു. ബുദ്ധനെ ആരാധിച്ചിരുന്ന എല്ലാ കാവുകളിലും അരളി മരങ്ങൾ നട്ടു വളർത്തിയിരുന്നു. അരളി പൂവിന്റെ 4 ഇതളുകൾ ജീവിത ക്ഷാമം, ജീവിത വൈഷമ്യം, ജീവിത പരിഹാരം, ജീവിതമാർഗം എന്നിവയെക്കുറിച്ചും ആയിരുന്നു. വർഷത്തിൽ ഒരിക്കൽ അവർ വീടും പരിസരവും വൃത്തിയാക്കി പഴയ വസ്തുക്കൾ എല്ലാം കത്തിച്ചുകളഞ്ഞു ശങ്ക്രാന്തി ആഘോഷിക്കുമായിരുന്നു. വൈകുന്നേരം വീട് വൃത്തിയാക്കി ആക്കി പാഴ് വസ്തുക്കൾ എല്ലാം കത്തിച്ച് "ചേട്ട പോ, ശ്രീ ബോധി വാ " എന്ന് ഉറക്കെ വിളിച്ചു പറയുമായിരുന്നു.

ആഗസ്റ്റ് മാസത്തിലെ വിളവെടുപ്പുമായി ബന്ധപ്പെട്ട ചെത്രപൗർണ്ണമി നടത്തുന്നു അന്ന് ജനങ്ങൾ പുതുവസ്ത്രങ്ങൾ ധരിച്ച് പുന്നെല്ലു കൊണ്ട് ഉണ്ടാക്കിയ സദ്യ കഴിച്ച് ആഘോഷത്തോടെ ചൈത്ര പൗർണമി കൊണ്ടാടിയിരുന്നു. അത് പിന്നീട് അധിനിവേശത്തിൽ കെട്ടുകഥകളിലൂടെ ഓണം എന്നായി മാറി.

അന്ന് ദ്രാവിഡരുടെ വിവാഹങ്ങൾ നടന്നിരുന്നത് വധൂഗൃഹത്തിൽ വച്ചായിരുന്നു. ആ സമൂഹത്തിലെ കാരണവർ കാർമികത്വം വഹിക്കുക യും, കുടുംബനാഥൻ ചെക്കനെയും പെണ്ണിനെയും കൈപിടിച്ചു കൊടുക്കുകയും ചെയ്തു കൊണ്ടാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. അന്ന് താലികെട്ടുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല, ബ്രാഹ്മണ പൂജയും ഉണ്ടായിരുന്നില്ല.
ശവസംസ്കാര ചടങ്ങുകൾ കുടുംബ സ്ഥലങ്ങളിൽ നാട്ടിലെ ആളുകൾ എല്ലാം ചേർന്ന് മറവ് ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹം കുളിപ്പിച്ച്, പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് അരിയും പൂവും തേങ്ങയും ഇടുപ്പിൽ കെട്ടി വെച്ച് മൃതദേഹത്തെ മറവ് ചെയ്യുന്നു. ചുവന്ന, വെള്ള പട്ടുകൾ മൃതദേഹത്തിന് മുകളിൽ പുതപ്പിക്കുന്നു. മൃതദേഹം മറവ് ചെയ്ത ശേഷം അവിടെ ഒരു കല്ല് സ്ഥാപിക്കുന്നു. പതിനാറടിയന്തിരം എന്ന ചടങ്ങ് മരിച്ച 16 ദിവസത്തിനുശേഷം നടക്കുന്നു. അന്ന് മരിച്ച ആൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മദ്യം എല്ലാം കല്ലിനു മുന്നിൽവച്ച് പ്രാർത്ഥിച്ച് മരണാനന്തര ചടങ്ങുകൾ അവസാനിപ്പിക്കുന്നു. മരണാനന്തര ചടങ്ങിലും ബ്രാഹ്മണ പൂജ ഉണ്ടായിരുന്നില്ല.

അന്നത്തെ ക്ഷേത്രങ്ങളിലെ പുരോഹിതന്മാരെ തേവർ എന്നു പറയുമായിരുന്നു. പിന്നീട് ദേവർ എന്നാക്കി മാറ്റി. ക്ഷേത്രങ്ങളിലെ പൂജാരിമാരെ അയ്യൻ എന്ന് വിളിച്ചിരുന്നു. ആര്യൻമാർ അതിനെ അയ്യർ എന്നാക്കി മാറ്റി.

അവരുടെ ദൈവത്തെ അവർ പുത്തൻ എന്നും ശാസ്താവ് എന്നും അയ്യൻ എന്നും വേട്ടയ്ക്കൊരുമകൻ അയ്യനാർ, ചാത്തൻ, കരുങ്കുട്ടി എന്നും പേരിട്ട് പൂജിച്ചിരുന്നു. കേരളത്തിലെ ഒട്ടുമിക്ക പഴയകാല പാട്ടുകളിലും അയ്യനാർ അയ്യൻ ശാസ്താവ് എന്ന വാക്ക് ഉപയോഗിച്ചിരുന്നു എന്നാൽ ആര്യന്മാരുടെ വേദങ്ങളിലും പുരാണങ്ങളിലും ശാസ്താവിനെ കുറിച്ച് എവിടെയും പറഞ്ഞിരുന്നില്ല. ശാസ്താവ് എന്നാൽ ശ്രേഷ്ഠനായ ശിക്ഷകൻ എന്നാണർത്ഥം ഇത് പാലിഭാഷയിൽ നിന്നുമെടുത്ത വാക്കാണ്. അന്ന് ദ്രാവിഡരുടെ ഭാഷ തമിഴ് ആയിരുന്നു. അവർ അരുൾ പൊരുൾ അയ്യൻ. അയ്യോ അപ്പ അയ്യപ്പാ സരണം സരണം അയ്യപ്പാ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട്.
ശബരിമല 1902 വരെ ഒരു ബുദ്ധവിഹാരമായിരുന്നു. അവിടെ മഹായാന ബുദ്ധിസം പ്രകാരം ആരാധന നടത്തിയിരുന്നു. പ്രമുഖ ബുദ്ധ സന്യാസിയായ ബോധിധർമ്മൻ അവിടെ കുറച്ചു കാലം ജീവിച്ചിരുന്നതായി പറയപ്പെടുന്നു. അതുപോലെതന്നെ കേരളത്തിൽ ബുദ്ധന്റെ അമ്മയെ ആദി മാതാവായി ഇവിടെയുള്ള ജനത ആരാധിച്ചിരുന്നു. അവരുടെ പേര് മഹാമായ എന്നായിരുന്നു, അമ്മേ മഹാമായേ എന്ന് ഇവർ പ്രാർത്ഥിച്ചിരുന്നു.
ഇവരുടെ വിവിധ രൂപങ്ങൾ ആയിരിക്കണം ഇവിടെയുള്ള അമ്മദൈവങ്ങൾ. തിരുവനന്തപുരത്തെ ചക്കുളത്തു മഹോദയപുരത്തെ ഇന്നത്തെ കൊടുങ്ങല്ലൂർ കാവിലും മഹാമായ ആയിരുന്നു ആരാധിച്ചിരുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വളരെയധികം സ്ത്രീകൾ ഈ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. പലരും ഇവിടത്തെ ആശ്രമങ്ങളിൽ താമസിച്ചിരുന്നു. ഇവിടെയെല്ലാം ഇവർ ആൽ മരങ്ങൾ നട്ടു വളർത്തിയിരുന്നു.

ബുദ്ധമത പ്രചാരണാർത്ഥവും, കെട്ടിട നിർമ്മാണ കലയും, ആയോദ്ധന കലയും, ജ്യോത്സ്യം, വൈദ്യം, കച്ചവടം, കൃഷി തുടങ്ങിയവ ചേരനാട്ടിൽ പഠിപ്പിക്കുന്നതിനായി ഈഴത്ത് നാട്ടിൽനിന്നും 7 വിവിധ പണ്ഡിതരും എല്ലാവിധ കഴിവുകളും ഉള്ള ആളുകൾ കേരളത്തിലേക്ക് ചേരമാൻ പെരുമാളുടെ കാലത്ത് കൊണ്ടുവരപ്പെട്ടു, അവർ ഇവിടെ ബുദ്ധമത പ്രചാരണം നടത്തുകയും യും ഇവിടെയുള്ള ഉള്ള വിവിധ വിഭാഗത്തിൽപ്പെട്ട ദ്രാവിഡ സ്ത്രീകളെ കല്യാണം കഴിച്ച ഇവിടെത്തന്നെ കൂടുകയും ചെയ്തു. ഇവരാണ് പിന്നീട് ഈഴവർ, തീയർ എന്നറിയപ്പെടുന്നത്. ഇവർ ബൗദ്ധ ആരാധകരും ചാത്തൻ മുനി പൂജ നടത്തുന്നവരുമായിരുന്നു. ഇവരുടെ മന്ദുകളിൽ ബുദ്ധനെ ആരാധിച്ചിരുന്നു. ഇവർ കൊടുങ്ങല്ലൂരമ്മയെ അഥവാ മഹാമായയെ ഈ മന്ദുകളിൽ ആരാധിച്ചിരുന്നു. വർഷത്തിലൊരിക്കൽ കളം എന്ന ഉത്സവം ഇവരുടെ മന്ദുകളിൽ നടത്തുമായിരുന്നു.

തുടരും
ഡോ. ജയൻ സി കുത്തനൂർ


ബഹുജൻ ജയൻ സി കുത്തന്നൂർ എന്ന പേരിൽ ഇതേ പരമ്പര സ്വന്തം പ്രൊഫൈലിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. ചരിത്രത്തിൽ ബോധപൂർവ്വം മറച്ചു വച്ചിരിക്കുന്ന ഇത്തരം വാസ്തവങ്ങൾ കൂടുതൽ പേരിൽ എത്തിക്കുന്നതിനായി ചാലകം ന്യൂസിൽ കൂടെ ഞങ്ങൾ പബ്ളിഷ് ചെയ്യുന്നു. വായിക്കുക. അഭിപ്രായങ്ങൾ അദ്ദേഹത്തിന് നേരിട്ടും അറിയിക്കാം
https://www.facebook.com/grameenam.kuthanur

ആദിയന്റെ ചരിത്രം : Part-III


{ഇതിൻ്റെ മുൻഭാഗം വായിക്കുന്നതിനായി ഈ ലിങ്ക് ക്ളിക്ക് ചെയ്യുക)
അദ്ധ്യായം 1
https://chalakamnews.blogspot.com/2020/04/blog-post_8.html

അദ്ധ്യായം 2
https://chalakamnews.blogspot.com/2020/04/part-ii.html

തുടർന്ന് വായിക്കുക....

ആദിയന്റെ ചരിത്രം :

അദ്ധ്യായം 3


AD 825 നൂറ്റാണ്ടുമുതൽക്കണ് ചേരവംശത്തിലെ പതനവും കുലശേഖര വർമ്മയുടെ നേതൃത്വത്തിൽ ഭരണം കൈയടക്കുകയും ചെയ്തത്. AD 775 മുതൽ AD 825 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലെ ഇരുണ്ട യുഗം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ആ 100 കൊല്ലം കേരളത്തിലെ ജനതയ്ക്ക് എന്തു സംഭവിച്ചു എന്ന് ഇനിയും ചരിത്രാന്വേഷികൾ മുടി മറിച്ചിരിക്കുകയാണ്. ഈ ഇരുണ്ട യുഗത്തിൽ ശൈവ-വൈഷ്ണവ യുദ്ധമായിരുന്നു യഥാർത്ഥത്തിൽ നടന്നത്. മതത്തിന്റെ പേരിൽ ആയിരുന്നു അന്നത്തരം യുദ്ധങ്ങൾ നടന്നിരുന്നത്.


ഇന്നത്തെ ഇറാൻ ആയ ഏഷ്യാമൈനറിൽ നിന്നും പാലായനം ചെയ്ത നാടോടികളായ അക്രമ സ്വഭാവമുള്ള ആര്യന്മാർ ഇന്ത്യയിലേക്ക് പാലായനം ചെയ്യുകയും. അവർ ഗുജറാത്തിനെ കടൽത്തീരം വഴി ഇന്ത്യയിൽ എത്തുകയും ചെയ്തു. അവർ സിന്ധുനദിയുടെ തീരത്തുള്ള മോഹന്ജദാരോ നാഗരികതയെ തച്ചുടയ്ക്കുന്ന സൈന്ധവ ജനതയെ കീഴടക്കി അവിടെ മഹിഷ്മതി എന്ന പേരിൽ ഒരു സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. മഹിഷ്മതി സാമ്രാജ്യത്തിലെ സാമന്ത രാജാവായ പരാശരവർമ്മയുടെ നേതൃത്വത്തിൽ ചേരവംശത്തെ നശിപ്പിക്കാനായി ഒരു വിഭാഗം കേരളത്തിൽ എത്തുകയും യുദ്ധത്തിലൂടെയും കുതന്ത്രങ്ങളിലൂടെ ചേര രാജവംശത്തെ എട്ടാം നൂറ്റാണ്ടോടുകൂടി പിടിച്ചടക്കി.


ഇവർ ശക്തരായ വൈഷ്ണവഭക്തൻമാരായരുന്നു. വിഷ്ണുവിനെ അംഗീകരിക്കാത്തവരെ അവർ നിഷ്കരുണം കൊന്നൊടുക്കുകയും ശൈവ ഭഗവതി ക്ഷേത്രങ്ങൾ പലതും നശിപ്പിക്കപ്പെടുകയും ചെയ്തു തു. നിരവധി ബുദ്ധ-ജൈന ക്ഷേത്രങ്ങൾ നശിപ്പിക്കുകയും യും അവിടെയുള്ള ഭിക്ഷുക്കളെ കൊന്നൊടുക്കുകയും ചെയ്തു. അത്യന്തം ക്രൂരമായിരുന്നു എട്ടാം നൂറ്റാണ്ടിലെ ഇവരുടെ പ്രവർത്തികൾ നിരവധി ബുദ്ധ-ജൈന ക്ഷേത്രങ്ങൾ അവർ വിഷ്ണുവിൻറെ അവതാര ക്ഷേത്രങ്ങൾ ആക്കി മാറ്റി.
ബുദ്ധസന്യാസിമാരുടെ കഴുത്തുവെട്ടി കയറിൽ കെട്ടി ക്ഷേത്രത്തിനു മുൻപിൽ തൂക്കി പ്രദർശിപ്പിച്ച് അവരുടെ തലയെ തളികയിലാക്കി കൊണ്ടുവരുന്നവർക്ക് 100 പൊൻപണം സമ്മാനമായി നൽകിയിരുന്നു ഇങ്ങനെ കൊണ്ടുവരുന്ന ചടങ്ങിന് തലപ്പൊലി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഈ ചടങ്ങിനെ പിന്നീട് ഹിന്ദു ക്ഷേത്രങ്ങളിൽ താലപ്പൊലി എന്ന ആക്കി മാറ്റി. ഇന്നും ഹിന്ദു ക്ഷേത്രങ്ങളുടെ മുൻപിൽ കഴുത്തില്ലാത്ത തുണികൊണ്ടുള്ള കൊടിക്കൂറകൾ തൂക്കിയിട്ടിരിക്കുന്ന നമുക്ക് കാണാൻ കഴിയും. ഇത് മുൻപ് ബുദ്ധസന്യാസിമാരുടെ കഴുത്തുവെട്ടി പ്രദർശിപ്പിച്ചതിന് ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു. നിരവധി ബുദ്ധ സന്യാസിമാരെ അവർ കൊന്നൊടുക്കുകയും, സ്ത്രീകളെ അടിമകളായി ലൈംഗിക വൃത്തിക്കും ഉപയോഗിച്ചിരുന്നു. നിരവധി ആളുകളെ പടയാളികൾ ആക്കി മാറ്റുകയും അവരുടെ കൃഷിയിടങ്ങളിൽ പണിക്ക് ഉപയോഗിക്കുന്ന അടിമകളാക്കി മാറ്റുകയും ചെയ്തു. ഇവരെ ചന്തയിൽ കൊണ്ടുപോയി വിൽപനയും നടത്തിയിരുന്നു. ഇവരുടെ എല്ലാ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൊല്ലാക്കൊല ചെയ്തിരുന്നു. എതിർക്കുന്നവരെ ക്രൂരമായ ശിക്ഷാനടപടികൾക്ക് വിധേയമാക്കിയിരുന്നു. കേരളത്തിൽ ഒൻപതാം നൂറ്റാണ്ടോടുകൂടി അടിമത്തം നിലവിൽ വന്നത്.

അന്നത്തെ ദ്രാവിഡ വർഗ്ഗത്തിൽപെട്ട നീതിമാനായ ചക്രവർത്തിയായിരുന്നു മാവലി തമ്പുരാൻ. അദ്ദേഹത്തെ ആര്യ സാമ്രാജ്യമായ മഹിഷ്മതി യിലെ സാമന്ത രാജാവായ വാമന വർമ്മ എന്ന ആര്യൻ ചതിയിലൂടെ കീഴ്പ്പെടുത്തി ഇല്ലായ്മ ചെയ്തു. മാവേലിത്തമ്പുരാന്റ രാജ്യം കേരളത്തിലെ പടിഞ്ഞാറ് കന്യാകുമാരി മുതൽ വടക്ക് മൈസൂർ, കിഴക്ക് മാമല്ലാപുരം വരെ നീണ്ടു കിടക്കുന്നതായിരുന്നു. അന്ന് അദ്ദേഹത്തിൻറെ രാജ്യത്തിൽ ആരും കള്ളവും ചതിയും ചെയ്യാതെ വളരെ സത്യസന്ധൻ മാരായും, സമ്പൽസമൃദ്ധമായ ജീവിച്ചിരുന്ന ആളുകൾ ആയിരുന്നു. ആ സമയത്ത് അലഞ്ഞുതിരിഞ്ഞ് ഭിക്ഷാംദേഹി കളായി വന്ന ആര്യ ബ്രാഹ്മണൻ മാരെ അദ്ദേഹം സ്വീകരിക്കുകയും അവർക്ക് താമസിക്കാനായി കോളനി പോലുള്ള വീടുകൾ സ്ഥാപിച്ചു കൊടുക്കുകയും കാലികളെ ദാനമായി നൽകുകയും ചെയ്തു. അവരുടെ കന്നുകാലികളെ പരീക്ഷിക്കുന്നതിനായി ഭൂമിയും നൽകി രാജ്യത്തിൽ താമസിപ്പിച്ചു. എന്നാൽ ചതിയൻമാരായ ആര്യൻമാർ വാമന വർമ്മയുടെ നേതൃത്വത്തിൽ വേഷംമാറി പ്രജാക്ഷേമത്തിനായി നാട്ടിൽ സഞ്ചരിച്ചിരുന്ന മാവേലിത്തമ്പുരാനെ പിന്തുടർന്ന് ഇന്നത്തെ എറണാകുളം ജില്ലയിലെ പാതാളം എന്ന ചതുപ്പുകൾ നിറഞ്ഞ സ്ഥലത്തുവെച്ച് മറഞ്ഞിരുന്ന് ആക്രമിക്കുകയും അദ്ദേഹത്തെ ചതുപ്പിൽ ചവിട്ടിതാഴ്ത്തി കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന്റെ രാജ്യമായ മാവേലിനാട് പിടിച്ചടക്കി തലസ്ഥാനമായ ചേരനല്ലൂർ പിടിച്ചടക്കി. തുടർന്ന് വാമന വർമ്മയും കൂട്ടരും ആക്രമണം അഴിച്ചുവിടുകയും യും 1580 ഓളം ചേരമാൻമാരെ പിടിച്ചുകൊണ്ടുവന്ന് വാമന വർമ്മയ്ക്ക് ദാനമായി കിട്ടിയ തൃക്കാക്കര എന്ന സ്ഥലത്ത് വെച്ച് പരസ്യമായി കഴുത്തുവെട്ടി കുന്തത്തിൽ കോർത്ത് കെട്ടിത്തൂക്കി പ്രദർശിപ്പിക്കുകയും ചെയ്തു ഇതിനെയാണ് മഹാബലി എന്ന പേരിൽ അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ മഹാബലി ഒരു ചക്രവർത്തി ആയിരുന്നില്ല, അത് വലിയ കൊലപാതകമായിരുന്നു. പിന്നീട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ച്ച മഹാബലി എന്നൊരു രാജാവിനെ അവർ സൃഷ്ടിക്കുകയും ചെയ്തു

നെടുംപരയൂർ ഇന്നത്തെ തൃക്കാക്കര എന്നാ മാവേലിമന്നന്റെ സാമ്രാജ്യം പിടിച്ചടക്കാൻ വാമന വർമ്മയും കൂട്ടരും വലിയ തന്ത്രങ്ങൾ ആയിരുന്നു മെനഞ്ഞിരുന്നത്. ഒളിപ്പോരിൽ കൂടെയായിരുന്നു അവർ രാജ്യം പിടിച്ചടക്കിയത്. പെരുമാക്കന്മാരുടെ പടത്തലവൻമാരായ നായന്മാരെയും, അവരുടെ കാര്യക്കാരൻ മാരായ മേനോൻ മാരെയും ആര്യന്മാർ ആദ്യം കൂട്ടുപിടിച്ചു അവർക്ക് സാമൂഹിക പദവിയും നൽകി കൂടെ കൂട്ടി. അങ്ങനെ മാവേലിമന്നന്റെ രാജ്യത്തിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചു, പിന്നീട് 400 മുതൽ 800 വരുന്ന ഒളിപ്പോരാളികളെ വച്ച് 1140 ചിങ്ങമാസത്തിലെ അത്തം ദിവസം 64 ഗ്രാമങ്ങളെ ഒരേസമയം ആക്രമിച്ചു അവിടെയുള്ള ജനങ്ങളെ കൊന്നൊടുക്കി. അവരുടെ സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി പിടിക്കുകയും യും സ്ത്രീകളെ ലൈംഗിക വൃത്തിക്കും കൃഷിപ്പണി ഉപയോഗിക്കുകയും ചെയ്തു. ഇതാണ് പിന്നീട് ഓണത്തല്ല് എന്ന പേരിൽ അറിയപ്പെട്ടത്.

അന്നത്തെ വിജയം കഴിഞ്ഞ വാമന വർമ്മ കാൽ വച്ചത് അഥവാ ആധിപത്യം സ്ഥാപിച്ചത് എന്നർത്ഥം വരുന്ന തൃക്കാൽക്കര എന്ന സ്ഥലത്തായിരുന്നു വാമന വർമ്മ ആദ്യമായി സ്ഥാനമേറ്റത്. ഇങ്ങനെ വളരെ കഷ്ടപ്പെട്ട് തന്ത്രപൂർവ്വം നേടിയ തങ്ങളുടെ വിജയം അവർ അവർ പത്ത് ദിവസം വളരെ ആഘോഷപൂർവ്വം കൊണ്ടാടി. ഇതിന് ഓണാഘോഷം എന്ന പേര് നൽകി. അങ്ങനെ കേരളത്തിലെ മാവലിമന്നന്റെ തലസ്ഥാനമായ ചേരാനല്ലൂർ പിടിച്ചടക്കി. പിന്നീട് വാമനവർമ്മ അദ്ദേഹത്തിന്റെ രാജ്യ തലസ്ഥാനമായി താൻ പിടിച്ചടക്കിയ നാടായ തൃപ്പൂണിത്തറ തിരഞ്ഞെടുത്തു. ചിങ്ങമാസത്തിലെ തിരുവോണനാളിൽ വിജയം നേടിയ ആര്യന്മാരെ വരവേൽക്കാൻ അന്നത്തെ നായർ ഗൃഹങ്ങളിൽ പൂവിടൽ കർമ്മം നടത്തിയത്. ഇവിടെ നിന്നാണ് കേരളത്തിലെ ബ്രാഹ്മണ ആധിപത്യം സ്ഥാപിച്ചത്. പിന്നീട് തൃപ്പൂണിത്തറ പല്ലവരുടെ ആക്രമണത്തിന് വിധേയമാകുകയും പതിനൊന്നാം നൂറ്റാണ്ട് വരെ തുറയൂർ ചാത്തൻ എന്ന പല്ലവ രാജാവിന്റെ അധീനതയിലാക്കുകയും ചെയ്തു. ശൈവ മതവിശ്വാസികളായ പല്ലവർ ചേരളത്തിന്റെ പലഭാഗങ്ങളും പിന്നീട് കീഴടക്കുകയും അവരുടെ ആധിപത്യത്തിനു കീഴിൽ കൊണ്ടുവരികയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിനുശേഷം ആര്യന്മാർ, നായർ, തുടങ്ങി ശൂദ്രരുടെ സഹായത്താൽ കേരളം തന്ത്രപൂർവ്വം വീണ്ടും പിടിച്ചടക്കി.
അന്നത്തെ പല്ലവ രാജവംശങ്ങളിൽ ക്ഷേത്രങ്ങളുടെ കാര്യക്കാർ ആയിരുന്നു പൊതുവാൾമാർ. അത് ഒരു ജാതി ആയിരുന്നില്ല ഒരു തൊഴിലുമായി ബന്ധപ്പെട്ട പേരായിരുന്നു.

ഇത്തരം ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളുടെ ഇവിടെ അലങ്കാര ചുമതലയും വൃത്തിയാക്കുന്ന ചുമതലയും നിർവ്വഹിച്ചിരുന്നത് വാര്യന്മാർ എന്നറിയപ്പെടുന്ന വിഭാഗമായിരുന്നു. ഇവരും ഒരു ജാതി ആയിരുന്നില്ല.
ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് വേണ്ട ഭക്ഷണം തയ്യാറാക്കാനായി അന്ന് വലിയ ഊട്ടുപുരകൾ സ്ഥാപിച്ചിരുന്നു. അവിടുത്തെ പണിക്കാരായിരുന്നു മന്നാടിയൻമാർ.
ക്ഷേത്രങ്ങളും പണ്ടകശാല കളുടെയും ധാന്യപുര കളുടെയും കണക്കുകളും കാവലും നോക്കുന്നതായി വേട്ടുവൻ,കണക്കർ തുടങ്ങിയ വിഭാഗങ്ങളെയും നിയോഗിച്ചിരുന്നു.

ഇവിടത്തെ രാജാക്കന്മാരുടെ പടനായകരും,നാട്ടു പ്രമാണികളും ആയിരുന്നു അന്നത്തെ നായന്മാരും, മേനോൻമാരും. ഇവർ ആദിദ്രാവിഡ കുലത്തിൽപ്പെട്ട തദ്ദേശവാസികൾ തന്നെയായിരുന്നു. ഇവരുടെ നിറം തവിട്ടു കലർന്ന കറുപ്പ് തന്നെ ആയിരുന്നു. പിന്നീട് ബ്രാഹ്മണ അതിനിവേശത്താൽ ഇവർ ബ്രാഹ്മണനും ആയി ചേർന്നു സംബന്ധം പുലർത്തുകയും ഇവരുടെ കുട്ടികളിൽ ബ്രാഹ്മണരുടെ നിറം ഉണ്ടാക്കുകയും ചെയ്തു. (കൊച്ചി രാജ്യ ചരിത്രം, പത്മനാഭ മേനോൻ)

തുടരും
ഡോ. ജയൻ സി കുത്തനൂർ


ബഹുജൻ ജയൻ സി കുത്തന്നൂർ എന്ന പേരിൽ ഇതേ പരമ്പര സ്വന്തം പ്രൊഫൈലിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. ചരിത്രത്തിൽ ബോധപൂർവ്വം മറച്ചു വച്ചിരിക്കുന്ന ഇത്തരം വാസ്തവങ്ങൾ കൂടുതൽ പേരിൽ എത്തിക്കുന്നതിനായി ചാലകം ന്യൂസിൽ കൂടെ ഞങ്ങൾ പബ്ളിഷ് ചെയ്യുന്നു. വായിക്കുക. അഭിപ്രായങ്ങൾ അദ്ദേഹത്തിന് നേരിട്ടും അറിയിക്കാം
https://www.facebook.com/grameenam.kuthanur

ആദിയരുടെ ചരിത്രം : Part-II


{ഇതിൻ്റെ മുൻഭാഗം വായിക്കുന്നതിനായി ഈ ലിങ്ക് ക്ളിക്ക് ചെയ്യുക)
https://chalakamnews.blogspot.com/2020/04/blog-post_8.html

തുടർന്ന് വായിക്കുക....

അദ്ധ്യായം 2

AD 715 ലാണ് ആണ് ചേരമാൻപെരുമാൾ കേരളം ഭരിച്ചിരുന്നത്. കേരളത്തിലെ ആദിമ വംശജർ ആരുംതന്നെ തന്നെ ഹിന്ദു വിശ്വാസികൾ ആയിരുന്നില്ല. അന്ന് ഹിന്ദുമതം ഉണ്ടായിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാത്തിലാണ് ഹിന്ദുമതം ഒരു മതമായി വളർന്നത്. അന്നത്തെ ദ്രാവിഡ ജനത പ്രകൃതിആരാധനയും, ശൈവ, ഭഗവതി, അമ്മ, ദൈവങ്ങളെയും ആരാധിച്ചിരുന്ന വിശ്വാസികളായിരുന്നു.

ഉദയപുരം ആയിരുന്നു ചേരമാൻ പെരുമാളുടെ രാജ്യതലസ്ഥാനം. പടിഞ്ഞാറ് ചേരളം മുതൽ വടക്ക് ഹിമാലയത്തിന്റെ താഴ്‌വര വരെ നീണ്ടുകിടക്കുന്നതായിരുന്നു പെരുമാക്കളുടെ രാജ്യം. കാന്തല്ലൂർ, വിഴിഞ്ഞം, മുസരിസ് തുടങ്ങിയ മൂന്നു തുറമുഖങ്ങൾ ഇവർക്കുണ്ടായിരുന്നു. കൂടാതെ സ്വദേശ/ വിദേശ വ്യാപാരത്തെയും ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. പെരുമാൾമാർക്ക് ചേരമാൻ കോട്ട (പുലയനാർകോട്ട)എന്ന വലിയ സൈനിക താവളം തിരുവിതാംകൂറിൽ ഉണ്ടായിരുന്നു.

വളരെ നീതിമാനും ദയാലുവും വിദേശ വ്യാപാരങ്ങളിൽ താല്പര്യമുള്ള ഒരു മഹാരാജാവായിരുന്നു ചേരമാൻ പെരുമാൾ. അദ്ദേഹം ബുദ്ധമതം,ജൈനമതം, ക്രിസ്തുമതം, ഇസ്ലാം മതം, തുടങ്ങി എല്ലാ മതസ്ഥർക്കും തന്റെ രാജ്യത്തിൽ മുഖ്യമായ ഇടങ്ങൾ നൽകിയിരുന്നു. അദ്ദേഹം വിദേശത്തുള്ള പല രാജ്യങ്ങളുമായി വ്യാപാര ബന്ധം പുലർത്തിയിരുന്നു.

6 -7 നൂറ്റാണ്ട് വരെ കേരളത്തിൽ ബുദ്ധ/ജൈന മതം അതിശക്തമായി നിലനിന്നിരുന്നു. ഇവിടെയുള്ള ഉത്സവങ്ങൾ ഒട്ടുമിക്കതും കൃഷിയിറക്കലും, വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഇവിടെ വൈഷ്ണവ ആരാധന ഉണ്ടായിരുന്നില്ല. നിരവധി ബുദ്ധ പഗോഡകളും, ജൈനക്ഷേത്രങ്ങളും, കാവുകളും പുരാതന കാലത്തുതന്നെ കേരളത്തിലുണ്ടായിരുന്നു.
ജൈനമതവും ബുദ്ധമതവും പലപ്പോഴും സമാനമായ ലോകവീക്ഷണങ്ങളുള്ള മതപാരമ്പര്യം പുലർത്തിയിരുന്നു. പ്രത്യേകിച്ച് വേദമതവുമായി താരതമ്യം ചെയ്യുമ്പോൾ, കൂടാതെ ഈ മതങ്ങൾ ജാതിയതെ അതിശക്തമായി എതിർത്തിരുന്നു. അതു മൂലം ജൈനമതം, ബുദ്ധമതം ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് സാധാരണക്കാർക്കിടയിൽ പെട്ടന്ന് തന്നെ സ്വീകാര്യമായി തീർന്നു. ഈ മതങ്ങൾ പുതിയ വ്യാപാര, വരേണ്യ വിഭാഗങ്ങളുടെ വർദ്ധിച്ചുവരുന്ന ആത്മീയ അഭിലാഷങ്ങളെ പ്രതിനിധീകരിച്ചു. 24 തീർത്ഥങ്കരൻമാരാൽ നിർമ്മിക്കപ്പെട്ട ജെനമതം അതിൽ ഏറെ പ്രചാരം ലഭിച്ചിരുന്ന മതമായി മാറി. കേരളത്തിലെ പരിതസ്ഥിതിയിൽ മലബാറിലെ ഇന്നത്തെ ജൈന ഗ്രൂപ്പുകളിൽ ഇവിടെ സ്ഥിരതാമസമാക്കിയ കാർഷിക വ്യവസ്ഥയുമായി ബന്ധപ്പെട്ടർ ആയിരുന്നു കൂടുതൽ ഉൾപ്പെട്ടത്. ജൈനമതം കേരളത്തിൽ ചില പ്രദേശങ്ങളിൽ മാത്രമേ വേരുറച്ചിരുന്നൊള്ളൂ എന്നതാണ് സത്യം. കൂടാതെ ബുദ്ധമതത്തിന് ലഭിച്ച സ്വീകാര്യത ദക്ഷിണേന്ത്യയിൽ ജൈന മതത്തിന് ലഭിച്ചില്ല.
ജൈനമത ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗീയ വിഭജനം ദിഗംബരയ്ക്കും ശ്വേതാംബരയ്ക്കും ഇടയിലാണ്. ദിഗംബര വിഭാഗത്തെ സംബന്ധിച്ചിടത്തോളം, നഗ്നത എന്നത് ജീവിതത്തിന് അത്യാവശ്യമാണ്. മറ്റൊരു അടിസ്ഥാന പ്രശ്നം മോക്ഷത്തിനുള്ള സ്ത്രീകളുടെ ശേഷിയെക്കുറിച്ചുള്ള ചോദ്യമാണ്. ദിഗംബര വിഭാഗമനുസരിച്ച്, ഒരു സ്ത്രീ ശരീരത്തിൽ മോക്ഷമോ വിമോചനമോ നേടാൻ കഴിയില്ല. ദക്ഷിണേന്ത്യയിലെ ജൈന പാരമ്പര്യങ്ങൾ പ്രധാനമായും ദിഗംബരയാണ്. യപ്പാനിയ എന്നറിയപ്പെടുന്ന മറ്റൊരു അറിയപ്പെടാത്ത, ജൈന വിഭാഗം ദക്ഷിണേന്ത്യയിൽ ഉയർന്നുവന്നിട്ടുണ്ട്, ഇത് സ്ത്രീകൾക്ക് ശ്രേഷ്ടത ഉറപ്പുവരുത്തുന്നവരായിരുന്നു.

ദക്ഷിണേന്ത്യയിലെ ജൈനമതത്തിന്റെ ആദ്യകാല പ്രാചീനത തീർത്ഥക്കരനായ ഭദ്രബാഹു ഇതിഹാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രപരമായ കണ്ടെത്തലുകളുടെ അനുമാനത്തിൽ ബിസി 300 ൽ ചന്ദ്രഗുപ്ത മൗര്യന്റെ ഭരണത്തിന്റെ അവസാനത്തിൽ ഉണ്ടായ ക്ഷാമം ഭദ്രബാഹുവിന്റെ നേതൃത്വത്തിൽ ജൈന സന്യാസിമാരെ ദക്ഷിണേന്ത്യയിലേക്ക് താമസമാറ്റത്തിന് കാരണമായി. തമിഴ്‌നാട്ടിലെ ജൈനമതം കർണാടകയിലെ ജൈന പാരമ്പര്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ശ്രാവണ ബെലഗോലയെ അവരുടെ മതത്തിന്റെ പ്രധാന ഇരിപ്പിടമായി കാണുകയും ചെയ്തു വന്നിരുന്നു.

ബുദ്ധമതവുമായി താരതമ്യപ്പെടുത്തുമ്പോൾ, ജൈനമതത്തിന് കേരളത്തിലെ പല പ്രദേശങ്ങളിലും ചരിത്രജീവിതം ഉണ്ട്, പാലക്കാട്, വയനാട് ജില്ലകളിൽ കുറച്ച് ജൈന വാസസ്ഥലങ്ങളുണ്ട്. ബുദ്ധമതത്തിന്റെ ഭക്തി പ്രസ്താനത്തിന്റെ സാന്നിധ്യം, ബുദ്ധ വിഗ്രഹങ്ങളുടെ രൂപത്തിൽ, തെക്കൻ കേരളത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇപ്പോഴും കാണപ്പെടുന്നു. ഇതിനു വിപരീതമായി,ജൈനമതത്തിന്റെ അവശിഷ്ടങ്ങൾ പ്രധാനമായും വടക്കൻ കേരളത്തിൽ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുണ്ട്.

വടക്കൻ കേരളത്തിൽ ജൈനമതത്തിന്റെ ഗണ്യമായ സാന്നിധ്യം കർണാടകയിൽ നിന്നുള്ള ജൈന കുടിയേറ്റത്തിന്റെ ഒരു മാതൃക വെളിപ്പെടുത്തും. തെക്കൻ, മധ്യ കേരളങ്ങളിലേക്കുള്ള ജൈന കുടിയേറ്റത്തിന് രണ്ട് പ്രവേശന റൂട്ടുകൾ സാധ്യമാണെന്ന് കണക്കാക്കപ്പെടുന്നു: ഒന്ന് തിരുനെൽവേലി മേഖലയിൽ നിന്ന് അരമ്പോളി പാസ് വഴി ഉപദ്വീപിന്റെ തെക്ക് ഭാഗത്തായിരുന്നു, മറ്റൊരു വഴി കൊങ്കു മേഖലയിൽ നിന്നുള്ള പൽഘട്ട് ഗ്യാപ്പിലൂടെയായിരുന്നു.
തെക്കൻ, മധ്യ കേരളത്തിലെ പ്രമുഖ ജൈന കേന്ദ്രങ്ങളായ പെരുംമ്പാവൂരിലെയും, കന്യാകുമാരി ജില്ലയിലെ ചിത്രാലെ എന്നിവയ്ക്ക് കൂടുതൽ തമിഴ് ജൈന ബന്ധമുണ്ടെന്ന് തോന്നുന്നു. മറുവശത്ത്, വടക്കൻ കേരളത്തിലെ വയനാട്ടി ജൈന കേന്ദ്രങ്ങളെ ദക്ഷിണേന്ത്യയിലെ ജൈനമത കേന്ദ്രമായ കർണാടകയിലെ കേന്ദ്രങ്ങളും വ്യക്തമായി സംരക്ഷിച്ചിരുന്നു.
ഉദാഹരണത്തിന്‌, വയനാട്ടിൽ നിന്നുള്ള വരദൂർ ലിഖിതം കാണിക്കുന്നത് മധ്യകാലഘട്ടത്തിലെ കേരളത്തിലെ ജൈനന്മാർ കർണാടകയിൽ നിന്ന് തെക്കൻ കാനറയിലൂടെ കുടിയേറിയവരായിരുന്നു. വയനാട്ടിലെ എടക്കൽ ഗുഹയിൽ കണ്ടുവരുന്ന ശിലാ ലിഖിതങ്ങൾ ജൈന കുടിയേറ്റങ്ങളിലേക്ക് വെളിച്ചം വിതറുന്നതാണ്. ഇരുമ്പുയുഗത്തിലെ ജൈനമതം / ആദ്യകാല ചരിത്ര കേരളത്തിൽ മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യരുടെ അനുയായികൾ കൂടുതൽ തെക്കോട്ട്, ഇന്നത്തെ തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും പോയിരിക്കാം. ചരിത്രാതീതമായ ചേര മേധാവികൾ ജൈനമതക്കാർക്ക് സംഭാവന ചെയ്ത നിരവധി ഗുഹകൾ പടിഞ്ഞാറൻ തമിഴ്‌നാട്ടിലെ കരൂർ-പുഗാലിയൂർ മേഖലയിൽ കാണാം.
കന്യാകുമാരിയിലെ ചിത്രാൽ ക്ഷേത്രത്തിലെ മഹാവീര, ദേവി, പാർശ്വനാഥൻ എന്നിവരുടെ ചിത്രങ്ങൾ
ജൈന ക്ഷേത്രത്തിന്റെ ഇന്റീരിയർ, വയനാട്
തമിഴ് ഇതിഹാസമായ ചിലപ്പതിക്കരത്തിന്റെ രചയിതാവായ ഇളംങ്കോവടികൾ ജൈനമത പ്രചാരകനായിരുന്നു. അദ്ദേഹം "കുനവയർ കോട്ടം" എന്നറിയപ്പെടുന്ന ഒരു ജൈന വിഹാരത്തിലെ താമസക്കാരനായിരുന്നു.

AD 9 വരെ
തിരുക്കുനവായെ ദേവാലയം കേരളത്തിലെ പ്രധാന ജൈനക്ഷേത്രമായിരുന്നു എന്നാണ്. "തിരുക്കുനവായ് ക്ഷേത്രത്തിന്റെ നിയമങ്ങൾ" എന്ന് വിളിക്കപ്പെടുന്നത് മധ്യകാല കേരളത്തിലെ മറ്റെല്ലാ ജൈനക്ഷേത്രങ്ങൾക്കും മാതൃകയായിരുന്നു.
കാലിക്കറ്റിനടുത്തുള്ള തിരുവണ്ണൂർ ക്ഷേത്രത്തിൽ നിന്ന് ചോള ചക്രവർത്തിയായ രാജരാജ ഒന്നാമന്റെ (AD 1044) രാജകീയ ഉത്തരവ്
അലതൂർ (ഗോദാപുരം) ലിഖിതം ഗന്ധർവരുമായും പാർശ്വനാഥനുമായും മഹാവീരന്റെ ചിത്രങ്ങൾ അലട്ടൂരിൽ നിന്ന് കണ്ടെടുത്തു.
കിനാലൂർ ലിഖിതം എന്ന പേരിൽകോടുങ്ങല്ലൂരിലെ ചേര രാജാവിന്റെ ചരിത്ര രേഖകളിൽ കൊടുംങ്ങല്ലൂരിലെ "കുൻവേനല്ലൂർ" എന്ന സ്ഥലത്തുള്ള ജൈനക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
തലക്കാവ് ക്ഷേത്ര ലിഖിതത്തെ അടിസ്ഥാനമാക്കി, ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തിരുക്കുനവായ് ക്ഷേത്രം ഇന്നത്തെ തിരുനാവായ ക്ഷേത്രം ജൈനക്ഷേത്രമായിരുന്നു. പിന്നിട് പതിനഞ്ചാം നൂറ്റാണ്ടോടു കൂടി അത് പല്ലവരുടെ ആക്രമണത്തിൽ ശിവക്ഷേത്രമായി രൂപാന്തരപ്പെട്ടുവെന്ന് തോന്നുന്നു (കോകസന്ദേശം സ്ലോക 47-48).
നിരവധി ജൈനക്ഷേത്രങ്ങൾ രൂപാന്തരപ്പെടുത്തി ആര്യ ബ്രാഹ്മണർ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളാക്കി മാറ്റി
പെരുംമ്പാവൂർ - മഹാവീരന്റെ ചിത്രങ്ങൾ, പദ്മാവതി (ഭാഗവതിയായി ആരാധിക്കപ്പെടുന്നു), പാർശ്വനാഥൻ എന്നിവ ക്ഷേത്രത്തിൽ കാണാം.
പരുവാശേരി, പീച്ചി (പല്ലിയാര കാവ് ഭാഗവതി ക്ഷേത്രം)
ഭഗവതി ക്ഷേത്രം, തിരുക്കനട്ട് മലായ്, ചിത്രാൽ, കുളിതര- മഹാവീര, ദേവി (നശിപ്പിക്കപ്പെട്ട), പാർശ്വനാഥ എന്നിവരുടെ ചിത്രങ്ങൾ ക്ഷേത്രത്തിൽ കാണാം.

ആധുനിക കേരളത്തിലെ ജൈനമതം
ചരിത്രപരവും മധ്യകാലവുമായ ചില ജൈന ആരാധനാലയങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ചും ജൈനമെഡു, വടക്കന്തറ -പൽഘട്ട്, വയനാട് സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ. ഇരിഞ്ഞാലക്കുടയിലെ കൂഡൽമാണിക്യ ക്ഷേത്രം ഒരു ജൈന ക്ഷേത്രമാണെന്ന് കരുതപ്പെടുന്നു. ദിഗാംബര ജൈന സന്യാസിയായ ഭരതേശ്വരന് സമർപ്പിച്ചതാണെന്നാണ് അനുമാനം. ഇത്തരത്തിൽ നിരവധി ജൈന, ബുദ്ധമത ക്ഷേത്രങ്ങൾ ആര്യൻമാരുടെ അക്രമണത്തിന് വിധേയമാകുകയും, നശിപ്പിക്കപ്പെടുകയോ, രൂപമാറ്റം വരുത്തുകയോ ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ അന്ന് ഗണപതി പൂജ എന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല ഏതു വലിയ പൂജയ്ക്കും, അഘോഷത്തിനും മുമ്പായി പൂജ ചെയ്യുന്നത് ഗുരു കാരണവന്മാർക്ക് ആയിരുന്നു. അവർ എല്ലായിപ്പോഴും പ്രകൃതിയെയും, ജീവ ജാലങ്ങളെയും ആരാധിച്ചിരുന്നു ജീവജാലങ്ങൾക്കും ഭക്ഷണം നൽകിയ ശേഷം മാത്രമേ ഇവർ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.
പിന്നീട് ആര്യ അധിനിവേശത്താൽ ആദ്യം ഗണപതി പൂജ ആയിരുന്നു നടത്തിയിരുന്നത്. അത് സത്യത്തിൽ പ്രകൃതി അരാധനയാണ്.
6-7 നൂറ്റാണ്ടിൽ കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ആൽത്തറകളും. ബുദ്ധ പ്രതിഷ്ഠകളും ക്ഷേത്രങ്ങളും കാവുകളും ഉണ്ടായിരുന്നു.
കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ആൽത്തറകൾ നിർമ്മിക്കുകയും അതിൽ ബുദ്ധ ഭഗവാന്റെ കൽപ്രതിമകൾ സ്ഥാപിച്ചു ആരാധിച്ചു വന്നിരുന്നു. അവിടെ ആളുകൾ ദിവസവും വിളക്ക് വയ്ക്കു കയും ചെയ്തിരുന്നു. അവയ്ക്കു ചുറ്റും മന്ദുകൾ ഉണ്ടാക്കിയിരുന്നു. അത്താണിക്കല്ലുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു ഇവിടെ നാട്ടുകൂട്ടങ്ങൾ, സസ്യാ വന്ദനം, തൃപീഢികാ പാരായണം എന്നിവ നടത്തിയിരുന്നു. ഇത്തരം ആൽത്തറകൾ പിന്നീട് ആര്യ അധിനിവേശത്തിൽ അവർ പിടിച്ചടക്കി അവിടെ ഉണ്ടായിരുന്ന ബുദ്ധവിഗ്രഹങ്ങളുടെ തച്ചുടച്ച് ബുദ്ധൻറെ തല മാറ്റി. എല്ലാ ബുദ്ധകഥകളിലും ബുദ്ധന് കാവലായി ആനയുടെ ശില്പങ്ങൾ കൊത്തി വെച്ചിരുന്നു. ബുദ്ധന് ആനയുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിൻറെ സന്തതസഹചാരിയായ നാലഗിരി എന്ന ആനയുടെ ശില്പം ആയിരുന്നു അത്. അതി ബുദ്ധിമാന്മാരായ ബ്രാഹ്മണർ ബുദ്ധന്റെ തല എടുത്തുമാറ്റി പകരം നാലഗിരിയുടെ തലവെച്ച് പുതിയ ഒരു വികൃത രൂപം ഉണ്ടാക്കി അതിന് ഗണപതി എന്ന പേര് നൽകി ജനങ്ങളെക്കൊണ്ട് ആരാധിപ്പിച്ചു. സർവ്വ വിഘ്നങ്ങളും ഒഴിഞ്ഞു പോകുന്നതിനായി അന്ന് ബുദ്ധനെ ആരാധിച്ചിരുന്ന ജനത അതിനുപകരം ഇവർ ഉണ്ടാക്കിയ വിഘ്നേശ്വരൻ എന്ന പുതിയ പ്രതിമയെ ആരാധിക്കാൻ നിർബന്ധിക്കപ്പെട്ടു.
ഏതുവിധേനയും ബുദ്ധമതത്തെ ഇല്ലായ്മചെയ്യാൻ ആര്യന്മാർ എല്ലാ തന്ത്രങ്ങളും പയറ്റി. യഥാർത്ഥത്തിൽ ഇതിൽ കേരളത്തിലെ ജനത ഇന്നും ആരാധിക്കുന്നത് വിഗ്നേശ്വരൻ എന്ന പേരിലുള്ളത് ബുദ്ധൻ തന്നെയാണ്. ഭയം മൂലം ഉള്ള വിശ്വാസം ആര്യൻമാർ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്ക വഴി അവരുടെ പിൻതലമുറക്കാരായ വലിയ ബിസിനസുകാരനുമായ birla എന്ന വ്യവസായ പ്രമുഖൻ RSS സംഘടനയുടെ സഹായത്താൽ തന്റെ ബിസിനസ് വർദ്ധിപ്പിക്കുന്നതിനായി അദ്ദേഹം നിർമ്മിച്ച പ്ലാസ്റ്റർ ഓഫ് പാരീസ് എന്ന വസ്തു വിറ്റഴിക്കുന്നതിനു വേണ്ടി ഗണേശോത്സവം എന്ന ഒരു പുതിയ ആചാരം തന്നെ കൊണ്ടുവന്നു. ആര്യന്മാർ അടിച്ചേൽപ്പിച്ച വിഗ്നേശ്വരൻ എന്ന വിശ്വാസ രൂപത്തിന്റെ വലിയ പ്രതിമകൾ പ്ലാസ്റ്റർ ഓഫ് പാരീസിൽ ഉണ്ടാക്കി അവയെ എല്ലാവർഷവും കടലിൽ കൊണ്ട് ഒഴുകിയിരുന്ന ഉത്സവം സൃഷ്ടിച്ചു. ഇതിന് ഗണേശോത്സവം എന്നു പേരും നൽകി. ഇങ്ങനെ ബിർല എന്ന ബിസിനസുകാരന്റെ വർഷത്തിൽ അധിക സ്റ്റോക്കുള്ള പ്ലാസ്റ്റർ ഓഫ് പാരീസ് ഇന്ത്യ മുഴുവൻ വൻതോതിൽ ചെലവഴിപ്പിച്ചു. അങ്ങനെ ബിർല ഭാരതത്തിലെ വൻ സാമ്പത്തിക ശക്തിയായി മാറി. അതുതന്നെയാണ് പിന്നീട് ഗാന്ധിജിയെ വെച്ച് ചെയ്തതും. സ്വദേശിവൽക്കരണത്തിൽ ഭാഗമായി എല്ലാവരും വിദേശവസ്ത്ര വെടിഞ്ഞ് സ്വദേശ വസ്ത്രങ്ങൾ പ്രോത്സാഹിപ്പിച്ചപ്പോൾ. നൂൽ നൂൽക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. അതിനുള്ള ചർക്ക വൻതോതിൽ നിർമ്മിച്ച് നൽകിയത് birla ഗ്രൂപ്പ് ആയിരുന്നു.അതു വഴി അവർ വീണ്ടും സാമ്പത്തിക ശക്തിയായി മാറി.

വളരെ പുരാതനകാലം മുതൽക്കുതന്നെ എൻപെരുമാൾ ശിവക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു.. ശാസ്താവ് അഥവാ ശ്രീ അയ്യപ്പനെ ആര്യന്മാർ ആരാധിച്ചിരുന്നില്ല. കാരണം ദ്രാവിഡ കുലജാതനായ അയ്യപ്പനെ ഹിന്ദു ക്ഷേത്രങ്ങളിൽ ക്ഷേത്രത്തിനു വെളിയിൽ ആണ് സ്ഥാപിച്ചിരുന്നത്.
പന്തളം രാജവംശം ബിസി 1500 നു മുമ്പ് തന്നെ കേരളത്തിൽ ഉണ്ടായിരുന്നു ഇവർ ആദിദ്രാവിഡ കുലത്തിൽപ്പെട്ട നാട്ടുരാജാക്കന്മാർ ആയിരുന്നു. ഇവർക്ക് ആര്യൻമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
യഥാർത്ഥത്തിൽ ശബരിമല ബുദ്ധമതക്കാരുടെ പഗോഡ യായിരുന്നു. ധർമ്മശാസ്താവ് എന്നാൽ ധർമ്മം ശാസിക്കുന്ന വൻ അവൻ പഞ്ചശീലങ്ങൾ പാലിച്ചു നടക്കുന്നവൻ എന്നാണ് അർത്ഥം, അത് ബുദ്ധൻ തന്നെയായിരുന്നു.
18 വർഷത്തെ നിരന്തരമായ യുദ്ധത്തിനൊടുവിൽ ആണ് ശബരിമല ആര്യന്മാർ പിടിച്ചടക്കിയത്. ആര്യന്മാരുടെ ആക്രമണത്താൽ ഭയന്ന് നിരവധി ബുദ്ധഭിക്ഷുക്കൾ പമ്പാനദിയുടെ മറുകര കടന്നു രക്ഷപ്പെട്ടിരുന്നു. നിരവധി ഭിക്ഷുക്കൾ കൊല്ലപെട്ടു. ഇങ്ങനെ രക്ഷപ്പെട്ട ഭിക്ഷുക്കളെ ഇവർ "പമ്പ കടന്നു" എന്ന പദത്താൽ പരിഹസിച്ചു. ഇപ്പോഴും പത്തനംതിട്ടയിലെ മലയരയ ആദിവാസി ഗോത്ര വിഭാഗക്കാർ തങ്ങളുടെ ദൈവമായ പുത്തനെ(ബുദ്ധനെ) തന്നെയാണ് ആരാധിക്കുന്നത്. ആയതിനാൽ ഇവർ പൂസ് പൗർണമി ദിവസം ബുദ്ധനെ ആരാധിക്കാനായി കാട്ടിൽ ആഴി കൂട്ടുന്നു. ഈ ദീപം തെളിയിക്കലാണ് പിന്നീട് ആര്യന്മാരുടെ കാലത്ത് മകരജ്യോതി എന്ന പേരിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടത്.
AD 866 കേരളത്തിൽ കാന്തളൂർശാല എന്നപേരിൽ ബുദ്ധമതക്കാർ തിരുവഞ്ചൂരിലും, മഹോദയപുരത്തും( കൊടുംങ്ങല്ലൂർ) 2 യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചിരുന്നു. ഇതിന്റെ നടത്തിപ്പിനായി ഊരാളന്മാർ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. അവർ അവിടെ താമസിച്ച് വിദ്യാർത്ഥികൾക്കും, ബുദ്ധഭിക്ഷുക്കൾക്കും അറിവും, താമസ സൗകര്യവും ചെയ്തു വന്നിരുന്നു. ഇതിന്റെ നടത്തിപ്പിനായി അവർക്ക് വൻതോതിൽ കൃഷി ഭൂമി നൽകി യൂണിവേഴ്സിറ്റികൾക്ക് വേണ്ട ചെലവ് നൽകുകയും ചെയ്തിരുന്നു. എല്ലാ വർഷാവസാനവും പട്ടത്താനം എന്ന ബിരുദദാന ചടങ്ങും നടത്തിയിരുന്നു. ഈ ചടങ്ങിൽ വച്ച് വർഷത്തിലൊരിക്കൽ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരെ നാടുവാഴികൾ വിളിച്ചുവരുത്തി പട്ടും വളയും 101 പൊന്നും പണവും പാരിതോഷികമായി നൽകിയിരുന്നു. ഇവർക്ക് ജീവിക്കാനായി പശുക്കളെയും, കൃഷിഭൂമിയും ദാനമായി നൽകിയിരുന്നു. ഇത്തരം അധ്യാപകരെ പട്ടർ എന്നാണ് വിളിച്ചിരുന്നത്.
പെരുമാക്കളുടെ കാലത്ത് ഇവർക്ക് നിർലോഭമായ സഹായങ്ങൾ നൽകിയിരുന്നു. പിന്നീട് ചേരമാൻ പെരുമാളുടെ തിരോധാനത്തിനു ശേഷം എട്ടാം നൂറ്റാണ്ടിൽ ആര്യാധിനിവേശം ഉണ്ടാവുകയും ദ്രാവിഡരുടെ ക്ഷേത്രങ്ങളും പാഠശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവർ പിടിച്ചടക്കുകയും ചെയ്തു. അന്നത്തെ പട്ടർമാർ ജീവനെ ഭയന്നു കാട്ടിലേക്ക് ഓടിയൊളിച്ചു അവർ ആയിരിക്കണം ഇന്ന് കാണുന്ന കേരളത്തിലെ ആദിവാസികൾ. അതു കൊണ്ടായിരിക്കണം കേരളത്തിലെ ആദിവാസികൾക്ക് വൈദ്യം, ആയോധനകല, കാർഷികവൃത്തി, പ്രകൃതിസംരക്ഷണം, കുടുംബബന്ധങ്ങളുടെ സാമൂഹ്യവൽക്കരണം, സാമൂഹ്യ സുരക്ഷിതത്വം, ആർക്കിടെക്ച്ചർ തുടങ്ങിയ എല്ലാ മേഖലകളിലും ഇത്രയധികം അറിവ് ഉണ്ടാകാൻ കാരണം.

അന്നത്തെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ചാലകൾ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആര്യൻമാർ വേദ പാഠശാലകൾ എന്നാക്കി മാറ്റി. അവർ പിന്നീട് ഈ പാഠശാലകളിൽ മനുനീതിയും, ഹിന്ദുമത ധർമ്മവും, ഉപന നയനം/ പൂജ, ഹോമം, യജ്ഞം, വേദങ്ങൾ, പഞ്ചതന്ത്രം, മഹാഭാരതം, രാമായണം, ഭാഗവതം തുടങ്ങി മതപഠനശാലകൾ ആക്കി മാറ്റുകയും ചെയ്തു. പക്ഷേ ഇത്തരം പാഠശാലകളിൽ ബ്രാഹ്മണ വിദ്യാർഥികൾക്ക് മാത്രമേ പഠിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. എന്നാൽ എന്നാൽ പെരുമാക്കളുടെ കാലത്ത് എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.
ആര്യന്മാർ ഇവിടെ പഠിപ്പിക്കുന്ന അധ്യാപകരെ അവരുടെ വർഗ്ഗത്തിൽ നിന്ന് നിയമിക്കുകയും അവർക്ക് പട്ടർ എന്നുതന്നെ പേരു നൽകുകയും ചെയ്തു. അവരാണ് ഇന്ന് കാണുന്ന പട്ടർ എന്ന വിഭാഗക്കാർ.
പെരുമാളുടെ കാലത്ത് വൻതോതിൽ പണ്ടക ശാലകളും മാർക്കറ്റുകളും നടത്തിയിരുന്നു ഇവയെ പാളയം എന്ന പേരിൽ അറിയപ്പെടുന്നു.

തുടരും......
ഡോ. ജയൻ സി കുത്തനൂർ


ബഹുജൻ ജയൻ സി കുത്തന്നൂർ എന്ന പേരിൽ ഇതേ പരമ്പര സ്വന്തം പ്രൊഫൈലിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. ചരിത്രത്തിൽ ബോധപൂർവ്വം മറച്ചു വച്ചിരിക്കുന്ന ഇത്തരം വാസ്തവങ്ങൾ കൂടുതൽ പേരിൽ എത്തിക്കുന്നതിനായി ചാലകം ന്യൂസിൽ കൂടെ ഞങ്ങൾ പബ്ളിഷ് ചെയ്യുന്നു. വായിക്കുക. അഭിപ്രായങ്ങൾ അദ്ദേഹത്തിന് നേരിട്ടും അറിയിക്കാം
https://www.facebook.com/grameenam.kuthanur

ആദിയന്റെ ചരിത്രം 1

(പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു. "ആദിയന്റെ ചരിത്രം "  ഇത് 7 ഭാഗങ്ങളായാണ് FB യിൽ പ്രസിദ്ധീകരിക്കുന്നത്. ഏകദേശം ഒരു വർഷത്തോളം നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഈ ലേഖനം എഴുതപ്പെടുന്നത്. ഇത് എഴുതാൻ നിരവധി ആളുകളും, നിരവധി പുസ്തകളും ഉപയോഗ പ്പെടുത്തിയിട്ടുണ്ട്) വായിച്ച് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു)


ആദിയന്റെ ചരിത്രം : 
Part-l
ഭൂമിശാസ്ത്രപരമായി ആഫ്രിക്കയിൽ നിന്നും അടർന്നുമാറി വിന്ധ്യ സത്പുര പർവ്വതനിരകളുമായി കൂട്ടിച്ചേർക്കപ്പെട്ട ഒരു ഭൂപ്രദേശം ആയിരിക്കും കേരളം മുതൽ ഉത്തർഖണ്ഡുവരെയുള്ള ഭൂപ്രദേശം എന്ന് നമുക്ക് അനുമാനിക്കാം. ഈ പ്രദേശങ്ങളുടെ പ്രത്യേക ഭൂപ്രകൃതിയും ജലലഭ്യതയും നിരവധി കുടിയേറ്റങ്ങൾക്ക് കാരണമായി. അവയിൽ അങ്ങിനെ പല ഗോത്രവർഗ്ഗങ്ങളും നാട്ടുരാജ്യങ്ങളും ഉണ്ടായി.

ദ്രാവിഡർ ആരാണെന്നതിനെ പറ്റി ചരിത്രപണ്ഡിതന്മാർ പല നിഗമനങ്ങളും നടത്തിയിട്ടുണ്ട്. 
സിന്ധുനദീതട താഴ് വരയിൽ കണ്ടെടുത്ത തലയോടുകൾ പരിശോധിച്ചതിൽ പ്രോട്ടോ ആസ്ട്രലോയ്ഡ് വംശക്കാർ, മെഡിറ്ററേനിയൻ വംശക്കാർ, മംഗോളിയൻ വംശക്കാർ, ആൽപ്പൈൻ വിഭാഗക്കാർ എന്നിവരെല്ലാം ഇവിടെ ഉണ്ടായിരുന്നതായി കണ്ടിരുന്നു.ഇതിൽ കൂടുതലായി കണ്ടിരുന്നത് ആസ്ത്രലോയ്ഡ് വംശജരുടെയും, മെഡിറ്ററേനിയൻ വംശജരുടെയും അവശിഷ്ടങ്ങളാണ്. 

BC നാലാം നൂറ്റാണ്ടിലൊ മറ്റോ മെഡിറ്ററേനിയൻ വംശജർ പശ്ചിമേഷ്യയിൽ നിന്നും ബലൂജിസ്ഥാൻ വഴി ഇന്ത്യയിലെത്തി എന്ന നിഗമനമാണ് ചരിത്രകാരനായ കൊസംബിക്കുള്ളത്. ബലൂചിസ്ഥാനിലെ ബ്രഹൂവി വംശക്കാർ ദ്രാവിഡ ഭാഷാ കുടുംബത്തിൽ പെടുന്ന ഭാഷയാണ് സംസാരിക്കുന്നത് എന്ന് കൊസംബി പറയുന്നു. സ്ലേറ്റർ എന്ന നരവംശശാസ്ത്രജ്ഞൻ സൈന്ധവ ജനതയെയും, മെഡിറ്ററേനിയൻ ജനതയെയും തമ്മിലുള്ള ബന്ധത്തെ പറ്റി പറയുന്നത് ,ദ്രാവിഡ ജനതയുടെ പ്രധാന വിഭാഗം മെഡിറ്ററേനിയൻ വംശത്തിൻെറ അല്ലെങ്കിൽ അവരുമായി അടുത്ത ബന്ധമുള്ള ഒരു വിഭാഗത്തിൻെറതാണെന്നാണ്.

മെഡിറ്ററേനിയൻ വംശജരും പ്രോട്ടോ ആസ്ത്രലോയ്ഡ് വംശജരും ചേർന്നാണ് ദ്രാവിഡർ ഉണ്ടായതെന്ന് ആധുനിക നരവംശ ശാസ്ത്രം പറയുന്നു. 
മധ്യശിലായുഗത്തിൽ വടക്ക് പടിഞ്ഞാറ് നിന്ന് വന്ന യൂറേഷ്യൻമാർ അഥവാ യൂറോപ്പോയ്ഡ് മേജർ വംശത്തിലെ ജനവിഭാഗങ്ങൾ നീഗ്രോആസ്ത്രലോയ്ഡ്സ് വംശക്കാരുടെ മേഖലയിലേക്ക് തള്ളിക്കയറിയെന്നാണ് നരവംശ ശാസ്ത്രത്തിന്റെയും പുരാവസ്തു ഗവേഷകരുടെയും തെളിവുകൾ നൽകുന്നത്. ഈ രണ്ടു നരവംശ വിഭാഗത്തിൻെറയും സമ്പർക്ക ഫലമായി മധ്യശിലായുഗത്തിൻെറ അന്ത്യത്തോടു കൂടി ഇന്ത്യാ-പാക് ഉപഭൂഗണ്ഡത്തിൽ ദ്രാവിഡ വിഭാഗത്തിൽ പെട്ട നരവംശം ഉടലെടുത്തു എന്നു നമ്മുക്ക് അനുമാനിക്കാം. 
ദ്രാവിഡ ആവിർഭാവനത്തിന് മുൻപ് ഇന്ത്യയിലുണ്ടായിരുന്ന പ്രോട്ടോആസ്ത്രലോയ്ഡ് വംശജരായ ഗണങ്ങളാണ് നാഗന്മാർ . ഈ ആദിമനിവാസികളെ 'കോളുകൾ' അഥവാ കൊളീയൻസ് എന്നും വിളിച്ചിരുന്നു. കൊളീയന്മാരുടെ വർഗനാമമാണ് നാഗന്മാർ എന്ന് കൊസംബി അവകാശപ്പെടുന്നു. 
ലോകനാഗരികതക്ക് ഒപ്പം നിന്നിരുന്ന ദ്രാവിഡ സംസ്കാരമായ സിന്ധുനദീതടസംസ്കാരം ആര്യൻമാരുടെ ആക്രമണത്താൻ തകർന്നതായാണ് എല്ലാ ചരിത്രകാരന്മാരും പറയുന്നത്. അക്കാലത്താണ് ആര്യന്മാരുടെ ആദ്യസംഘം ഇന്ത്യയിലേക്ക് കടന്നുകയറ്റം തുടങ്ങിയത്. ശക്തമായ പ്രകൃതി ക്ഷോഭത്തിൽ സിന്ധു നദീ ഗതിമാറിയോഴുകി ആയിരത്തോളം ഗ്രാമങ്ങൾ മണ്ണിലകപ്പെട്ടുപോയി, അത്തരത്തിലും ബാക്കിയുണ്ടായിരുന്ന വരെ ആര്യാക്രമണങ്ങളിലൂടെയും കീഴ്പെടുത്തി ആ ഒരു സംസ്കാരത്തെ നാശോൻമുഖമാക്കി. ഇങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ നാഗരികതയായ മോഹൻ ജതാരോ, നിശിപ്പിക്കപ്പെട്ടത് എന്ന് പറയപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യൻ റെയിൽവേയുടെ നിർമാണാർത്ഥം മണ്ണെടുക്കലിൻെറ ഭാഗമായി ജോൺമാർഷൽ എന്ന ബ്രിട്ടീഷുകാരൻ എൻജിനിയർ ഈ മഹാസംസ്കാരത്തെ വെളിയിൽ കൊണ്ടുവന്നില്ലായിരുന്നു വെങ്കിൽ ഇന്ത്യയുടെ പിതൃക്കൾ ആര്യന്മാർ ആകുമായിരുന്നു എന്നത് മറ്റൊരു സത്യം. 

സൈന്ധവ ജനതയിൽ മീനവർ,വില്ലവർ,കൊഴിയർ, തിരൈയർ എന്നിവരെല്ലാം ഉണ്ടായിരുന്നതായി പ്രഫ: ഹെറാസ് നടത്തിയ ഗവേഷണത്തിൽ പറയുന്നു. മീനവർ മത്സ്യത്തെ കുലചിഹ്നമായും, വില്ലവർ വില്ല് ചിഹ്നമായും സ്വീകരിച്ചവരായിരുന്നു. തിരൈവർ മികച്ച നാവികരും. സിന്ധുനദീതട സംസ്കാരത്തിൻെറ തകർച്ചക്ക് ശേഷം രക്ഷപ്പെട്ടെത്തിയ ജനങ്ങളാണ് ദക്ഷിണേന്ത്യയിലെ ദ്രാവിഡർ. 
അവർ കപ്പലോട്ടത്തിൽ വിദ്ധക്തരായിരുന്നതുമൂലം സമുദ്രമാർഗ്ഗം അവർക്കെളുപ്പം ഇവിടെ എത്തിച്ചേരാനും സാധിച്ചു . ഇവിയെത്തിയ സിന്ധുനദീ നിവാസികൾ ആദ്യം തുറമുഖ പ്രദേശങ്ങളിലും കടലോരങ്ങളിലും താമസമാക്കി. തീരൈ (ദ്രാവ്) എന്നും ഇടം എന്നുമുള്ള പദത്തിൽ നിന്നാണ് ദ്രാവിഡം എന്ന പദത്തിൻെറ ഉല്പത്തി എന്ന് പി.കെ.ഗോപാലകൃഷ്ണൻ പറയുന്നു. 

പിന്നീട് ഭാരതത്തിൽ കാണാൻ കഴിഞ്ഞത് വടക്കെ ഇന്ത്യയിൽ ആര്യരും, തെക്കെ ഇന്ത്യയിൽ ദ്രാവിഡരും രണ്ടു ശക്തികളെയായിരുന്നു.
ദക്ഷിണേന്ത്യക്കാർ ദ്രാവിഡരായ മെഡിറ്റേറിയൻ വംശജർ ആണെന്ന് പറയപ്പെടുന്നു. ഉത്തരേന്ത്യയിൽ ആസ്ട്രോയ്ഡുകളായ സൈന്ദവ നാഗരികത ആയിരുന്നു നിലനിന്നിരുന്നത്. ഇവിടം മുഴുവനും സമ്പൽ സമൃദ്ധവും ബൃഹത്തായ സംസ്ക്കാരമുള്ള ജനങ്ങളുമായിരുന്നു. 

നാഗ വംശത്തിൽപ്പെട്ട ദുഷ്യന്ത മഹാരാജാവിന്റെയും, ദ്രാവിഡ വംശത്തിൽപ്പെട്ട ശകുന്തളയുടെയും പൗത്രനായിരുന്ന കുരൂദ്വാമനു 3 പുത്രന്മാരുണ്ടായിരുന്നു 
ഒന്ന് ചേരൻ
രണ്ടു ചോളൻ
മൂന്ന് പാണ്ഡ്യൻ,
ചേര ചോള പാണ്ഡ്യ സഹോദരങ്ങൾ നാടു ഭരിച്ച സമയത്ത് അവിടെയുള്ള ജനങ്ങളെ അവരുടെ പേര് വെച്ചായിരുന്നു അറിയപ്പെട്ടിരുന്നത്. 
ചേരാനാട് ഭരിച്ചവരെ ചേരമാൻപെരുമാൾ എന്നും,
ചോളനാട് ഭരിച്ചവരെ ചോളർ എന്നും
പാണ്ടിനാട് ഭരിച്ചവരെ പാണ്ഡ്യർ എന്നും അറിയപ്പെട്ടിരുന്നു.
അതുപോലെതന്നെ ഭാരതത്തിന്റെ ഉത്തരഭാഗം ഭരിച്ചിരുന്നത് സൈന്ധവർ ആയിരുന്നു
അവയിലെ പ്രമുഖ രാജവംശങ്ങൾ
പല്ലവനാടുഭരിച്ചിരുന്നവർ പല്ലവരും, ചാലൂക്യദേശം ഭരിച്ചിരുന്നവർ ചാലൂക്യരും, മൗര്യദേശം ഭരിച്ചിരുന്ന മൗര്യരും ആയിരുന്നു.
മേൽപ്പറഞ്ഞ ഭരണാധികാരികളിൽ മികച്ച ഭരണാധികാരികൾ ചേരമാൻപെരുമാൾ ആയിരുന്നു.
അതിൽ മികച്ച ഭരണാധികാരി നെടുംചേരലാതൻ ആയിരുന്നു അദ്ദേഹത്തിൻറെ സാമ്രാജ്യം വടക്ക് ഹിമാലയം മുതൽ പടിഞ്ഞാറ് മഹോദയപുരം വരെ നീണ്ടു കിടന്നിരുന്നു. അദ്ദേഹത്തിന്റെ പുത്രനാ യിരുന്നു ചേരൻ ചെങ്കുട്ടുവൻ.
അദ്ദേഹത്തിൻറെ രാജ്യം കിഴ ക്ക് കൊള്ളിമല മുതൽ പശ്ചിമ തീരത്ത് തൊണ്ടി വരെയായിരുന്നു. ഏതാണ്ട് എട്ടാം നൂറ്റാണ്ടുവരെ കേരളത്തിലെ ഭരണാധികാരികൾ ചേരമാൻ പെരുമാക്കൾ ആയിരുന്നു.

കേരളം എന്ന സ്ഥലം തന്നെ ഭാരതത്തിൽ ഇല്ലായിരുന്നു ചേരന്മാരുടെ നാടായ ചേരളം ആയിരുന്നു പിന്നീട് കേരളം ആയി മാറിയത്. ചേരളമെന്നാൽ കടലുമായി ചേർന്ന് കിടക്കുന്ന സ്ഥലം എന്നാണർത്ഥം. കേരളത്തിന് കേരവൃക്ഷങ്ങൾ നിറഞ്ഞ നാട് എന്നതിന് ചരിത്രപരമായ ഒരു സത്യവും ഉണ്ടായിരുന്നില്ല ചേർ എന്നാൽ കൃഷിയോഗ്യമായ മണ്ണ് എന്നാണർത്ഥവും, അളം എന്നാൽ കടലാൽ ചുറ്റപ്പെട്ട പ്രദേശം എന്നുമാണ് അർത്ഥം. അപ്പോൾ ചേരളം എന്നാൽ കടലാൽ ചുറ്റപ്പെട്ട കൃഷിയോഗ്യമായ മണ്ണുള്ള പ്രദേശം എന്നാണ് അർത്ഥം.
മലയാളം എന്നാൽ മലയാൽ അളം ചെയ്യപ്പെട്ട നാട്. എന്നാൽ മലയോട് ചുറ്റപ്പെട്ട നാട് എന്നർത്ഥത്തിൽ മലനാട് എന്ന് പറയാം. ഇവിടത്തെ ആളുകൾ സംസാരിക്കുന്ന ഭാഷ പിന്നീട് മലയാളം എന്ന് വിളിച്ചു.

ചേരന്മാരുടെ നാടായ ചേരളത്തെ ആര്യ വൽക്കരണത്തിന്റെ ഭാഗമായി കേരളമാക്കി അവർ മാറ്റി. അവർക്ക് ചേരമർ എന്ന വാക്ക് അരോചകം ആയതുകൊണ്ട് അവർ ചേരളത്തെ കേരളമെന്ന് പേരു മാറ്റിയിരിക്കണം.
യഥാർത്ഥത്തിൽ തെങ്ങ് ലങ്കയിൽ നിന്നും കുടിയേറിപ്പാർത്ത ഈഴത്ത് ദേശക്കാരുടെ സംഭാവനയാണ്. അവർ നാട്ടിൽ നിന്നും തെങ്ങു കൊണ്ടുവന്ന കേരളത്തിൽ നട്ടു വളർത്തുകയും അവരുടെ വളർച്ചയും വ്യാപനത്തോടുമൊപ്പം തെങ്ങും കേരളം മുഴുവൻ വ്യാപിച്ചു.

കേരളത്തിൽ അന്ന് ജീവിച്ചിരുന്നത് മെഡിറ്റേറിയൻ വംശജരായ ആദിദ്രാവിഡർ ആയ തുടിയർ, കുറവർ, വേടർ, അരയർ, മലയർ, വേട്ടുവർ തുടങ്ങിയവരായിരുന്നു.
ഇവരുടെ ഭാഷ തമിഴ് ആയിരുന്നു.

ആര്യന്മാരുടെ കടന്നു കയറ്റത്തിൽ അവരുടെ ഭാഷയായ സംസ്കൃതവും, മൗര്യരുടെ ഭാഷയായ പാലിയും, സൈന്ധവരുടെ ഭാഷയായ ഹിന്ദിയും ചേർന്ന് മലയാളവും കന്നഡയും തെലുങ്കും, ഒറിയയും ഉണ്ടായി.

പ്രാചീന കാലത്ത് ജാതി ഉണ്ടായിരുന്നില്ല എല്ലാ തൊഴിലും എല്ലാവർക്കും ചെയ്യാമായിരുന്നു അവർ എന്തിണൈകൾ സ്ഥലങ്ങളിൽ താമസിച്ചിരുന്നു. ഇവർ താമസിക്കുന്ന പ്രദേശങ്ങളെ താഴെ കൊടുത്തിരിക്കുന്ന വിധം അഞ്ചാക്കി തരംതിരിക്കാം

നെയ്തൽ എന്നാൽ സമുദ്ര പ്രദേശത്ത് താമസിക്കുന്നവർ

മരുതം എന്നാൽ വയൽ പ്രദേശത്ത് താമസിക്കുന്നവർ

കുറിഞ്ചി എന്നാൽ പർവ്വത പ്രദേശത്ത് താമസിക്കുന്നവർ

മുല്ലൈ എന്നാൽ കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്ത് താമസിക്കുന്നവർ

പാലൈ എന്നാൽ മഴകുറഞ്ഞ പ്രദേശത്ത് താമസിക്കുന്നവർ

തോൽക്കാപ്പിയം എന്ന കൃതിയിൽ തൊഴിൽ ചെയ്യുന്നവരെ താഴെ പറയുന്ന വിധത്തിൽ തിരിച്ചിരിക്കുന്നു ഇവർക്ക് രാജ്യത്തിൽ ഉയർന്ന പദവിയും നാട്ടുരാജ്യങ്ങളും, അധികാരവും, ഭൂമിയും അനുവദിച്ചിരുന്നു

തുടികൊട്ടുന്നവർ തുഡിയർ, പിന്നീട് അവരെ അവരെ പുലയ, തോഡാ, മുഡുക എന്നാക്കി മാറ്റി.

പറ കൊട്ടി അറിയിക്കുന്നവരെ പറയർ എന്നുപറയുന്നു. പിന്നീട് അവരെ പറയർ, പാണ്ഡ്യർ, പള്ളർ, മലസർ എന്നാക്കി മാറ്റി.

പാട്ടുപാടുന്നവരെയും, കലാകാരന്മാരെയും പാണർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി.

കർഷകരെ കടമ്പർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി പിന്നീട് അവർ അവർ ചെറുമർ, കണക്കർ, വല്ലവർ, വള്ളുവർ, വള്ളോൻ, തീയ്യർ എന്നായി മാറി.

കുടം ഉണ്ടാക്കുന്നവരെ കുശവരും, 

വല, കുട്ട നെയ്യുന്നവരെ വയലർ എന്നും, പിന്നീട് കവറ, പാക്കനാർ എന്നും 

വേട്ടയാടുന്നവരെ വേടർ എന്നും മത്സ്യബന്ധനം നടത്തുന്നവരെ അരയർ എന്നും തരംതിരിച്ചു.

ഇവർ ഇല്ലം എന്ന വീടുകളിൽ വസിച്ചിരുന്നു. ഇങ്ങനെയുള്ള ഒരു കുടുംബാംഗങ്ങളുടെ സമൂഹത്തെ തറവാട് എന്നും, കുറേ തറവാടുകൾ ചേർന്നതിനെ കുലമെന്നും കുറേ കുലങ്ങൾ ചേർന്ന സമൂഹത്തെ ഗോത്രമെന്നും വിളിച്ചിരുന്നു. ഒരോ ഗോത്രത്തിനും വ്യത്യസ്ത ആചാരങ്ങളും, ജീവിത രീതിയുമായിരുന്നു. ഒരേ ഇല്ലത്തിൽ പെട്ടവർതമ്മിലും, വ്യത്യസ്ത ഗോത്രക്കാർ തമ്മിലും വിവാഹം ബന്ധം അന്ന് മുതൽക്കേ ഉണ്ടായിരുന്നില്ല.

പുരാതനകാലത്ത് ജാതി ഉണ്ടായിരുന്നില്ല എന്നതിന് ഉദാഹരണം ആയി താഴെ പറയുന്ന ആളുകളുടെ കുലം പരിശോധിച്ചാൽ അറിയാം.
വ്യാസൻ മുക്കുവൻ ആയിരുന്നു. വസിഷ്ഠൻ കുശവൻ ആയിരുന്നു. അഗസ്ത്യൻ പറയൻ ആയിരുന്നു. ശ്രീകൃഷ്ണൻ യാദവനും, ഗുഗൻ അരയനും, ശാസ്താവ് മലയരയനും, നന്ദനാർ പറയനും, പ്രഹ്ലാദൻ ദ്രാവിഡനും, രാമാനുജൻ എഴുത്തച്ഛനും, ബീംറോയ് ദ്രാവിഡനും, രവിദാസ് ചേരമറും, ദുഷ്യന്തൻ മൗര്യനും, കാളിദാസനും, തിരുവള്ളുവരും രാവണനും ദ്രാവിഡർ ആയിരുന്നു.

അന്ന് കേരളത്തിൽ നാല് ഗോത്രങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. അവയിൽ പ്രമുഖസ്ഥാനം ചേര സാമ്രാജ്യം ആയിരുന്നു.
ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം വഞ്ചിനാട് ആയിരുന്നു (ഇന്നത്തെ തിരുവഞ്ചിയൂർ).
കേരളത്തിൽ ജീവിച്ചിരുന്ന ആദിദ്രാവിഡൻമാരായ പറയനും, പുലയനും, അരയനും, കുറവനും, വേടനും,മലയനും ആദി ചേരന്മാർ ആയിരുന്നു. അവർ ചേരളത്തു നാട്ടുകാരായിരുന്നു.
അവർ ഇവിടുത്തെ നാടുവാഴികളും രാജാക്കന്മാരും ആയിരുന്നു. AD ഒൻപതാം നൂറ്റാണ്ട് വരെ ഇവർ ആയിരുന്നു ചേരളം ഭരിച്ചിരുന്നത്.

1361ൽ കടൽക്ഷോഭം ഉണ്ടാക്കുകയും മഹോദയപുരത്തിലെ അന്നത്തെ ഏറ്റവും വലിയ പട്ടണമായ മുസരിസ് പട്ടണം വെള്ളത്തിനടിയിലേക്ക് പോകുകയും, പകരം കൊച്ചിയിലെ
വൈപ്പിൻ എന്ന ദീപ് കടലിനടിയിൽ നിന്നും പൊന്തി വരികയും ചെയ്തു. 

ഹിരണ്യകശിപുവിനെ മകൻ പ്രഹ്ലാദന്റെ പൗത്രൻ ആയിരുന്ന മാവലി ചക്രവർത്തിയായിരുന്നു അന്നു കാലത്ത് കേരളം ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ സാമ്രാജ്യം പടിഞ്ഞാറ് കന്യാകുമാരി മുതൽ കിഴക്ക് മാമല്ലാപുരം വരെ വ്യാപിച്ചു കിടന്നിരുന്നു.
അദ്ദേഹം ഭരിച്ചിരുന്ന കാലത്ത് കേരളത്തിൽ കള്ളവും ചതിയും തെറ്റുകുറ്റങ്ങളും ഒന്നുമില്ലാതെ സത്യസന്ധരായ ജനങ്ങൾ വളരെ സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിച്ചിരുന്നത്. നെടുംപറയൂർ (ഇന്നത്തെ പറവൂർ) ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യതലസ്ഥാനം. ആര്യന്മാർ അന്ന് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭിക്ഷാംദേഹികളും കുടുംബ ബന്ധങ്ങൾ നോക്കാതെ പൊതു സ്ഥലങ്ങളിൽ പോലും കുത്തഴിഞ്ഞ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരും, മദ്യപാനികളും ആയ ഹോമം, യജ്ഞം, മന്ത്രവാദം നടത്തി ജീവിക്കുന്ന നാടോടികൾ ആയിരുന്നു. മഹാ ധർമിഷ്ഠൻ ആയിരുന്നു മാവലിത്തമ്പുരാൻ. അദ്ദേഹം ദാനധർമ്മങ്ങളിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ രാജകൊട്ടാരത്തിൽ പുജകൾ നടത്തുന്നതിനും, മറ്റും ഇവർ കടന്നുകൂടി പാണ്ഡിത്യവും, അവരുടെ ദയനീയതയും കണ്ട മാവലിചക്രവർത്തി ഇത്തരം ബ്രാഹ്മണർക്ക് ഭൂമിയും പശുക്കളും അദ്ദേഹം ദാനമായി നൽകിയിരുന്നു. അതുപോലെ തന്നെ ഇവർക്ക് താമസിക്കാനായി കോളനികൾ പോലുള്ള വീടുകളും കെട്ടി കൊടുത്തിരുന്നു. (തുടരും)

Dr. ജയൻ സി കുത്തനൂർ

ബഹുജൻ ജയൻ സി കുത്തന്നൂർ എന്ന പേരിൽ ഇതേ പരമ്പര സ്വന്തം പ്രൊഫൈലിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. ചരിത്രത്തിൽ ബോധപൂർവ്വം മറച്ചു വച്ചിരിക്കുന്ന ഇത്തരം വാസ്തവങ്ങൾ കൂടുതൽ പേരിൽ എത്തിക്കുന്നതിനായി ചാലകം ന്യൂസിൽ കൂടെ ഞങ്ങൾ പബ്ളിഷ് ചെയ്യുന്നു. വായിക്കുക. അഭിപ്രായങ്ങൾ അദ്ദേഹത്തിന് നേരിട്ടും അറിയിക്കാം
https://www.facebook.com/grameenam.kuthanur

കോവിഡ് ദുരിതാശ്വാസ നിധികളിലേക്ക് വന്‍ തുക സഹായം പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര താരം വിജയ്

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരിട്ടെത്തിക്കാന്‍ രാജ്യമെമ്പാടുമുള്ള തന്‍റെ ഫാന്‍ ക്ലബ്ബുകള്‍ വഴി വലിയൊരു തുക വിജയ് വിതരണം ചെയ്‍തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Vijay (@actorvijay) | Twitter
കോവിഡ് ദുരിതാശ്വാസ നിധികളിലേക്ക് വന്‍ തുക സഹായം പ്രഖ്യാപിച്ച് തമിഴ് ചലച്ചിത്ര താരം വിജയ്.കോവിഡ് വൈറസിന്‍റെ വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കായി 1.30 കോടി ധനസഹായവുമായ് തമിഴകത്തിന്‍റെ ഇളയദളപതി വിജയ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായ് വിവിധ ദുരിതാശ്വാസ നിധികളിലേക്കാണ് താരം മൊത്തം 1.30 കോടിയുടെ സംഭാവന എത്തിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്കും കേരളം, ആന്ധ്രാ പ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് പണം കൈമാറുക
തമിഴ്‍നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നല്‍കുന്ന വിജയ്, ഫെഫ്‍സിക്ക് (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൌത്ത് ഇന്ത്യ) 25 ലക്ഷവും നല്‍കും. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് 5 ലക്ഷം വീതവും വിജയ് നല്‍കും.

ഇതു കൂടാതെ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരിട്ടെത്തിക്കാന്‍ രാജ്യമെമ്പാടുമുള്ള തന്‍റെ ഫാന്‍ ക്ലബ്ബുകള്‍ വഴി വലിയൊരു തുക വിജയ് വിതരണം ചെയ്‍തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് സിനിമാലോകത്തുനിന്ന് നേരത്തെ രജനീകാന്ത്, അജിത്ത് കുമാര്‍, കമല്‍ ഹാസന്‍, കാര്‍ത്തി, സൂര്യ തുടങ്ങി നിരവധി താരങ്ങള്‍ കോവിഡ് ദുരിതാശ്വാസ നിധികളിലേക്ക് തങ്ങളുടെ സഹായം പ്രഖ്യാപിച്ചിരുന്നു.

ബാലവേല ചെയ്യിച്ചതിന് കേസ്സ് എടുക്കണം :കേരള ദലിത് സംരക്ഷണ സമിതി



റിട്ടയർഡ് അദ്ധ്യാപകനായ ഇലഞ്ഞിക്കൽ തോമസ് (തോമസ് കുന്നക്കാടൻ) എന്നയാൾ , തന്റെ വീട്ടുജോലികൾ ചെയ്യ്പിച്ചതായി പരാതി.

Image may contain: 3 people, people standing

കുട്ടി ജോലി ചെയ്യാന് വിസ്സമതിച്ചതോടെ   തോമസിന്ർറെ കെട്ടിടത്തില്  വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന കുട്ടിയുടെ കുടുംബത്തെ ഒരു  മാസത്തെ വാടക നൽകിയില്ല എന്നതിന്റെ പേരിൽ ആക്രമിക്കാൻ ചെല്ലുകയും,ഇറങ്ങി പോവാന് ആവശ്യപ്പെടുകയും  കുട്ടിയുടെ  മുട്ടു കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ്മഭിഷണിപ്പെടുത്തുകയും ഉണ്ടായി. വെള്ളവും, വൈദ്യുതിയും വിഛേധച്ചു. 4 മാസം മുമ്പ് വാടകയ്ക്ക് എടുത്ത വീടിന് 1500 രൂപ വീതം കൃത്യമായി വാടക നൽകിയിരുന്നു. കൊറോണ – ലോക് ഡൗൺ മൂലം പണിയില്ലാത്തത് കൊണ്ട് ആണ് വാടക നൽകാൻ കഴിയാത്തതിരുന്നത്.മാത്യുവിന്റെ ഭാര്യ വാൽവ് സംബന്ധമായ രോഗത്തിന് ചികിത്സയിലാണ്.കടവും, ദാരിദ്ര്യവും നിറഞ്ഞ കുടുംബം.തൊഴുത്തിന് സമാനമായ ഈ വാടക വീട്ടിൽ താമസിക്കുന്നത് മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ടാണ്.
സംഭവത്തില് കേരള ദലിത് സംരക്ഷണ സമിതി പ്രതിഷേധം രേഖപ്പെടുത്തി.ബാലവേല നിരോധന നിയപ്രകാരം തോമസിനെതിരെ കേസെടുക്കണമെന്നും നിലവില് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പരാതി കൊടുത്തതായി  കേരള ദലിത് സംരക്ഷണ നേതാവ് വിജോ വിജയന് പറഞ്ഞു

ബൗദ്ധം: പ്രതാപവും പതനവും -പി എ സെയ്ത് മുഹമ്മദ്.

കേരളീയരുടെ ബൗദ്ധപാരമ്പര്യം അശോകചക്രവര്‍ത്തിയുടെ കാലത്തുനിന്നുതന്നെ ആരംഭിക്കുന്നുവെന്ന് 'കേരളചരിത്രം നൂറ്റാണ്ടുകള്‍ക്കുമുമ്പ്' എന്ന ഗ്രന്ഥത്തില്‍ പി എ സെയ്ത് മുഹമ്മദ് രേഖപ്പെടുത്തുന്നു. പള്ളി എന്ന് ക്ഷേത്രേതര ആരാധനാലയങ്ങള്‍ക്കുള്ള പൊതുനാമവും, അവയോടുചേര്‍ന്നുള്ള ആതുര-വിദ്യാശാലകളും, ആല്‍മരവും, സ്ഥലനാമങ്ങളും അവയില്‍നിന്നും കണ്ടെത്തിയിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും മറ്റും തെളിവായി സ്വീകരിച്ചിരിക്കുന്നു. അതോടൊപ്പം ശബരിമല ശാസ്താവ് ബുദ്ധനാണെന്ന ചരിത്രകാരന്മാരുടെ അഭിപ്രായത്തെ ശരിവെക്കുകയും ചെയ്യുന്നു. പള്ളിബാണപ്പെരുമാള്‍ കേരളത്തിലെ പ്രമുഖനായ ബുദ്ധമതപ്രചാരകനായിരുന്നു.
'ബുദ്ധമതം അതിന്റെ പ്രാരംഭദശയില്‍ത്തന്നെ ദക്ഷിണേന്ത്യയില്‍ പ്രചരിച്ചതായി പരിഗണിക്കേണ്ടിയിരിക്കുന്നു. പക്ഷെ അശോകന്റെ പ്രതാപത്തോടുകൂടിയാണ് പ്രായോഗികരൂപം പൂണ്ടതെന്നു മാത്രം. മരുന്ത, കൊത്തളവേദി, ബാലിപ്പാളയം, നാഗപട്ടണം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുള്ള ശിലാരൂപങ്ങളുടെ പഠനങ്ങളില്‍ നിന്നുമാണ് ഗവേഷകര്‍ക്ക് ഈ കാലം നിര്‍ണയിക്കാന്‍ സാധിച്ചത്. യാത്രാബന്ധം പുലര്‍ത്താനുതകുന്ന ഒന്നാംകിട തുറമുഖങ്ങളുടെ അപാരസാധ്യതകളാണ് കേരളത്തിലേക്കുള്ള ബുദ്ധമതപ്രവേശനത്തെ അനായാസമാക്കിയതില്‍ പ്രമുഖമായ മറ്റൊരു ഘടകം. അതുകൊണ്ട് തമിഴ്‌നാടിനേക്കാളധികമായി, കേരളത്തിലെ ഭൂരിപക്ഷം ജനതയുടേയും മതമായിമാറാന്‍ ബൗദ്ധചിന്താധാരക്ക് എളുപ്പം സാധിച്ചു.

ബുദ്ധമതം എത്തുന്നതിന് മുമ്പ് കേരളത്തില്‍ മതം എന്ന നിലയില്‍ ഏതെങ്കിലും ചിന്താധാര പ്രചാരത്തിലുണ്ടായിരുന്നുവോ എന്ന കാര്യത്തില്‍ കൃത്യമായ മറുപടി ചരിത്രകാരന്മാരില്‍നിന്നും ലഭ്യമല്ല. എന്നാല്‍ ബുദ്ധമതത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. 'ഹൈന്ദവ-ബുദ്ധ സംഘട്ടനങ്ങള്‍ കേരളത്തില്‍ പല ഘട്ടങ്ങളിലായി നടന്നിട്ടുണ്ട്. കാലാന്തരത്തില്‍ ബുദ്ധ-ജൈന വിഗ്രഹങ്ങള്‍ക്ക് ഹൈന്ദവദേവന്റെ രൂപമാറ്റം വന്നിട്ടുള്ളതായി കാണുന്നത് അതുമൂലമാണ്. കിരീടധാരിയായിരിക്കുന്ന ബുദ്ധന്റേയും, വനാന്തരത്തില്‍ തപസ്സുചെയ്യുന്ന ബുദ്ധന്റേയും, യതിവര്യനെപ്പോലെ കഴിയുന്ന ബുദ്ധന്റേയും വിഗ്രഹങ്ങള്‍ കേരളക്കരയിലെ പ്രധാനക്ഷേത്രങ്ങളില്‍ കാണാം. വിഷ്ണു, ശാസ്താവ്, മുണ്ഡന്‍ എന്നിങ്ങനെ പല പേരുകളിലും. ബുദ്ധവിഗ്രഹത്തെ സംബോധനചെയ്താരാധിക്കുന്നവരുണ്ട്. ശാസ്താവ് തന്നെ പല വേഷത്തിലും ക്ഷേത്രസങ്കേതങ്ങളില്‍ കയറിപ്പറ്റ്രിയിട്ടുണ്ട്. എല്ലാ ഹൈന്ദവ ദേവാലയങ്ങളുടെ മുമ്പിലും ബുദ്ധന് ബോധോദയമുണ്ടായതിന്റെ സ്മാരകമായി കണക്കാക്കപ്പെടുന്ന ആല്‍വൃക്ഷം കാണാം. മലബാറിലെ ഏഴിമലക്കടുത്തുള്ള ഒരു വലിയ പാറയില്‍ കൊത്തിയിട്ടുള്ള വിഗ്രഹങ്ങള്‍, തിരുവല്ലാ താലൂക്കിലെ തൃക്കക്കുടി ക്ഷേത്രത്തിന്റെ രൂപം, ചേറ്റുവാ മണപ്പുറത്ത് സാഹിബ്ബിന്റെ പള്ളിയുടെ പരിസരത്തില്‍ കാണുന്ന വിഗ്രഹങ്ങള്‍, കോട്ടയം താലൂക്കിലെ കിളിരൂര്‍ ക്ഷേത്രസങ്കേതം, തിരുവിതാംകൂറിലെ ദേവഗിരിമലയില്‍ ഉടഞ്ഞുകിടക്കുന്ന കരിങ്കല്‍രൂപങ്ങള്‍ തുടങ്ങിയവ ബുദ്ധമതകാലത്തെ വിഹാരങ്ങളുടെ നഷ്ടാവശിഷ്ടങ്ങങളാണ്. കൂടാതെ ശബരിമല, കുളത്തൂപ്പുഴ, മാമ്പഴത്തറ, ആര്യങ്കാവ്, അച്ഛന്‍കോവില്‍, മാവേലിക്കര, കൊരട്ടി, വഞ്ഞിപ്പുഴ, ചത്തവട്ടം, കുറിച്ചി, കുടമാളൂര്‍, ചേര്‍ത്തല, പള്ളുരുത്തി, അയ്യംതുരുത്ത്, പാണ്ഡവം തുടങ്ങിയ സ്ഥലങ്ങലില്‍ ക്രിസ്ത്വാബ്ദാരംഭത്തില്‍ത്തന്നെ വലിയ ബുദ്ധവിഹാരങ്ങള്‍ നിലവിലുണ്ടായിരുന്നു. അശോകന്റെ കാലഘട്ടത്തില്‍ത്തന്നെയാണ് ഈ വിഹാരനിര്‍മാണം നടന്നത്' - പി എ സെയ്ത് മുഹമ്മദ്.

സ്ഥലനാമങ്ങുടെ ആഗമവഴികള്‍ പിന്തുടര്‍ന്നുള്ള ചരിത്രരചനയുടെ നിര്‍വഹണം പൊതുസ്വീകാര്യത നേടിയിട്ടുണ്ട്. അതുപോലെതന്നെയാണ് പദകോശങ്ങളില്‍നിന്നുള്ള തെളിവുകളുടെ പിന്‍ബലം രചനയെ സത്യസന്ധമാക്കുന്നതും. 'ശബരിമല ശാസ്താവ് ബുദ്ധനാണെന്ന് വിശ്വസിക്കുന്നവരുണ്ട്.' എന്നു പ്രസ്താവിച്ചുകൊണ്ട്, അത് കേവലം വിശ്വാസമല്ല വസ്തുതയാണെന്ന് തെളിയിക്കുന്നതിന് പി എ സെയ്ത് മുഹമ്മദ് അമരകോശത്തെ ആശ്രയിക്കുന്നു. 'ശാസ്താവ് ബുദ്ധന്റെ പര്യായമാണെന്ന് അമരകോശം വ്യക്തമാക്കുന്നതുകൊണ്ട് വിശ്വാസപ്രമാണത്തിനു പ്രസക്തിയുണ്ട്. ഹരിഹരസുതനെപ്പറ്റിയുള്ള കീര്‍ത്തനങ്ങളിലും മുദ്രാവക്യങ്ങളിലും 'ബുദ്ധം ശരണം, ധര്‍മം ശരണം' മുഴങ്ങിക്കേള്‍ക്കാം. ശാസ്താവ് ബുദ്ധമുനിയാണെന്നു തെളിയിക്കാന്‍ ഇത്തരം ഉദാഹരണങ്ങള്‍ വേണ്ടത്ര ചരിത്രത്തില്‍നിന്നു ലഭിക്കും'. എന്ന് ഗ്രന്ഥകാരന്‍.

ഇവിടെ പേരുപഞ്ഞിട്ടുള്ള ആരാധനാമൂര്‍ത്തികളുടെ കൂട്ടത്തിലുള്ള 'മുണ്ഡന്‍' എന്നു കാണുന്നത് ബൗദ്ധരെ വിളിക്കുന്ന പൊതുനാമമാണെന്നും, അതിനുകാരണം തലമുടി നീക്കം ചെയ്ത (മുണ്ഡനം ചെയ്ത) അവരുടെ ശിരസ്സാണെന്നും, പിന്നീടത് 'മണ്ടന്‍' ആയിത്തീര്‍ന്നുവെന്നും മുമ്പ് സൂചിപ്പിക്കുകയുണ്ടായി. കേരളത്തിലെ ആദിമനിവാസികളുടെ പേരുകളില്‍ മുണ്ടന്‍, മുണ്ടി എന്ന പേരുകള്‍ അടുത്തകാലംവരെ നിലനിന്നിരുന്നു. 'ചെറുത്' എന്ന അര്‍ത്ഥത്തിലും ആ പദം പ്രയോഗത്തില്‍വന്നു. ആദിമനിവാസികളെ തങ്ങളേക്കാള്‍ ചെറിയവരായി ഉയര്‍ന്നവര്‍ഗക്കാര്‍ കരുതുന്നതിനാല്‍ അവര്‍ക്കുള്ള വിശേഷണനാമമായും മുണ്ടന്‍ പ്രയോഗിച്ചുവന്നു. ആദിമനിവാസികള്‍ ബുദ്ധമതവിശ്വാസികളായിരുന്നു എന്ന സൂചന ഇതില്‍നിന്നും ലഭിക്കുന്നു. ബുദ്ധമതം അപ്രത്യക്ഷമായപ്പോള്‍ അവരെ വിശേഷിപ്പിച്ചിരുന്ന അതേനാമപദംകൊണ്ടുതന്നെ ഇന്നത്തെ അവരുടെ തലമുറയെ പരിഹസിക്കാന്‍വേണ്ടി പ്രയോഗിച്ചുവരുന്നു.

പി എ സെയ്ത് മുഹമ്മദ് സൂചിപ്പിക്കാത്ത ഒരു സ്ഥലനാമമാണ് കൊല്ലം ജില്ലയിലെ ചടയമംഗലം. ഇതിലെ 'ചടയന്‍' ബുദ്ധന്റെ ഒരു പര്യായമാണ്. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍, ഇരിക്കുന്ന രൂപത്തിലുള്ള ബുദ്ധപ്രതിമയെയാണ് ആ പേരില്‍ വിളിച്ചത്. അനങ്ങാതെ, ഒരിടത്ത് ഉറച്ചിരിക്കുന്നതിനെ 'ചടഞ്ഞുകൂടിയിരിക്കുക' എന്ന് ഇന്നുപോലും വിശേഷിപ്പിക്കാറുണ്ട്. പ്രതിമയുടെ അവസ്ഥയോട് താരതമ്യപ്പെടുത്തിയാണ് ആ പ്രയോഗം നിലവില്‍വന്നത്. തലമുടി കട്ടപിടിക്കുന്നതിനെ 'മുടി ചടകൂടി' എന്നൊക്കെ പറയാറുണ്ട്. ദ്രമിളയിലെ ച-കാരത്തിന്റെ സ്ഥാനത്ത് സംസ്‌കൃതത്തില്‍ മറ്റ് വര്‍ഗക്ഷരങ്ങളാണ് ഉപയോഗിക്കുന്നത് എന്ന് മുമ്പ് സൂചിപ്പിച്ചു. അപ്രകാരം 'ചട' സംസ്‌കൃതീകരിച്ചപ്പോള്‍ 'ജട'യായി മാറി. ജട, ജഡായുവാണെന്ന് തെറ്റിദ്ധരിച്ചാണ് ചടയമംഗലത്തുള്ള ജഡായു പാറയെ അങ്ങനെ വിശേഷിപ്പിക്കാനിടയായത്. ചടയ പദത്തോട് മംഗലം എന്ന സംസ്‌കൃതം ചേര്‍ന്ന് അത് ജഡായുമംഗലമാകുകയുണ്ടായെങ്കിലും ദ്രമിളയിലെ ചടയം നിലനിന്നതുകൊണ്ട് സ്ഥലപ്പേര് ചടയമംഗലമായി തുടര്‍ന്നു. ചടയന്‍ എന്ന് കീഴാള സമുദായങ്ങള്‍ക്ക് വ്യക്തിനാമങ്ങളുമുണ്ട്.

ഇന്ന് അസ്പൃശ്യരായി അകറ്റിനിര്‍ത്തപ്പെടുന്ന സമുദായങ്ങളുടെ മുന്‍മുറക്കാര്‍ അന്ന് ഇത്തരം ദുരവസ്ഥയിലല്ലായിരുന്നുവെന്ന് നിസ്സംശയം പറയാം. അവരാണ് ബുദ്ധമത പിന്തുടര്‍ച്ചയുടെ നേരവകാശികള്‍. അവര്‍ അസ്പൃശ്യരായി മാറിയതിനുള്ള കാരണവും അതുതന്നെയെന്ന് ഡോ. ബി ആര്‍ അംബേഡ്കര്‍ വ്യക്തമാക്കുന്നു. 'അസ്പൃശ്യതയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നാം സ്വീകരിച്ച പുതിയ സമീപനം, അസ്പൃശ്യതയുടെ ഉത്ഭവത്തിന്റെ രണ്ട് സ്രോതസ്സുകള്‍ മുകളില്‍ കൊണ്ടുവന്നിരിക്കുന്നു. ഒന്ന്, ബുദ്ധമതാനുയായികള്‍ക്കെതിരായി ബ്രാഹ്മണര്‍ പ്രചരിപ്പിച്ച അറപ്പിന്റേയും വെറുപ്പിന്റേയും പൊതുവായ അന്തരീക്ഷമാകുന്നു; വിഘടിതമനുഷ്യര്‍ നിലനിര്‍ത്തിയ ഗോമാംസഭക്ഷണ സ്വഭാവമാണ് രണ്ടാമത്തേത്. നാം പറഞ്ഞുകഴിഞ്ഞതുപോലെ അസ്പൃശ്യതയുടെ കളങ്കം വിഘടിതമനുഷ്യരുടെമേല്‍ ഒട്ടിപ്പിടിച്ചതിന് വിശദീകരണം നല്കാന്‍ ആദ്യത്തെ പരിസ്ഥിതി പര്യാപ്തമാവുകയില്ല. എന്തുകൊണ്ടെന്നാല്‍, ബുദ്ധമതാനുയായികള്‍ക്കെതിരെ ബ്രാഹ്മണര്‍ പ്രചരിപ്പിച്ച അറപ്പും വെറുപ്പും വളരെയേറെ സാമാന്യസ്വഭാവത്തോടുകൂടിയതായിരുന്നു; അത് വിഘടിതമനുഷ്യരെ മാത്രമല്ല, പിന്നെയോ, എല്ലാ ബുദ്ധമതാനുയായികളേയും ബാധിക്കുകകയും ചെയ്തു. അപ്പോള്‍, വിഘടിതമനുഷ്യര്‍ മാത്രം അസ്പൃശ്യരായിത്തീര്‍ന്നതിനുകാരണം, അവര്‍ ബുദ്ധമതാനുയായികളായരുന്നതിനുപുറമേ ഗോമാംസം ഭക്ഷിക്കുന്ന സ്വഭാവം നിലനിര്‍ത്തുകകൂടി ചെയ്തതാണ്; ഇത് ബ്രാഹ്മണര്‍ക്ക് കൂടുതല്‍ കോപമുണ്ടാക്കാന്‍ ഹേതുവായിത്തീര്‍ന്നു; പശുവിനോട് അവര്‍ക്കുണ്ടായ പുത്തന്‍ സ്‌നേഹവും ബഹുമാനവും അതിന്റെ യുക്തിയുക്തമായ പരിസമാപ്തിയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. അതുകൊണ്ട് വിഘടിതമനുഷ്യര്‍ ബുദ്ധമതാനുയായികളായിരുന്നുവെന്ന കാരണത്താല്‍ അറപ്പിനും വെറുപ്പിനും പാത്രങ്ങളായെങ്കിലും, അവരുടെ അസ്പൃശ്യതക്ക് മുഖ്യകാരണം ഗോമാംസഭക്ഷണമായിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം'.

പള്ളി എന്ന പദവും അതുകൊണ്ടുദ്ദേശിക്കുന്ന ഇന്നത്തെ സ്ഥാപനങ്ങളും കേരളത്തിലെ ബുദ്ധമതപാരമ്പര്യത്തിന്റെ ചരിത്രസ്രോതസ്സുകളാണെന്ന് മുമ്പൊരു അധ്യായത്തില്‍ ചര്‍ച്ചചെയ്തതാണ്. അതിന് അനുപൂരകമായ നിരീക്ഷണങ്ങളാണ് പി എ സെയ്ദ് മുഹമ്മദും മുന്നോട്ടുവെക്കുന്നത്; 'പള്ളി എന്ന പേരിലാണ് ഇന്ന് ക്രൈസ്തവ-മുസ്ലീം ദേവാലയങ്ങളറിയപ്പെടുന്നത്. ബൗദ്ധക്ഷേത്രങ്ങള്‍ ഇടിച്ചുപൊളിച്ച് ആ തറയില്‍ പടുത്തുയര്‍ത്തിയതുകൊണ്ടായിരിക്കാം ഈ പേരുവന്നത്. ചിത്രാള്‍ ക്ഷേത്രത്തിലെ ശിലാരൂപങ്ങളില്‍ ജൈനമുദ്രകള്‍ കാണാം. ബുദ്ധമതത്തിനുമുമ്പ് ജൈനമതം ഇവിടെ പ്രചരിച്ചിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പേരു സിദ്ധിച്ചത് ബുദ്ധദേവാലയങ്ങള്‍ക്ക് പള്ളിബാണാലയമെന്നു പേരുണ്ടായിരുന്നു. ബുദ്ധമതം സ്വീകരിച്ച ആദ്യത്തെ ഭരണാധികാരി വംശപരിപാലകനെന്നറിയപ്പെടുന്ന ഈശാനന്‍ ഒന്നാമന്‍ ആണെന്നും, ഇളംകോവടികളാണെന്നും ചില ചരിത്രകാരന്മാര്‍ സംശയിക്കുന്നു. ബൗദ്ധവിഹാരങ്ങളും ദേവാലയങ്ങളും പ്രശസ്തമായ നിലയില്‍ നടന്നതിന്റെ തെളിവുകള്‍ മരുത്വാമലയിലെ വിഹാര ഗുഹാമണ്ഡപങ്ങളും നേമത്തുള്ള ചിത്രാള്‍ ക്ഷേത്രവും നോക്കിയാലറിയാം. ഈ ഭാഗങ്ങളിലെല്ലാം ജൈനമുദ്രകളും വേണ്ടത്ര കാണാം. പഴക്കമേറിയ ക്രൈസ്തവ-മുസ്ലീം ദേവാലയങ്ങളുടെ ചുമരുകളും കല്‍ത്തറകളും ബൗദ്ധപാരമ്പര്യത്തെ പ്രഖ്യാപിക്കുന്നുണ്ട്'. പള്ളിക്ക് ബുദ്ധമതവുമായി ബന്ധമുണ്ടെന്നും, ഇന്നത്തെ അടിയാളസമുദായങ്ങളാണ് ബുദ്ധമതത്തിന്റെ പിന്തുടര്‍ച്ചക്കാരായിരുന്നതെന്നതിന് സാമൂഹ്യ നിരീക്ഷണങ്ങളില്‍നിന്ന് ബോധ്യമാകുന്ന ചരിത്ര വസ്തുതയാണ്. കേരളത്തിലെ അടിയാള സമുദായങ്ങള്‍ ഇന്നുള്ള ക്രിസ്ത്യന്‍-മുസ്ലീം പള്ളികളും സന്ദര്‍ശിക്കുന്നതായി കാണപ്പെടുന്നത് ബുദ്ധമതവുമായി അവര്‍ക്കുള്ള വംശബന്ധത്തിന് തെളിവാണ്.

ബുദ്ധമതത്തിന് 'പള്ളി'യുമായുള്ള ബന്ധത്തിന് ഏറ്റവംു വലിയ തെളിവാണ് പള്ളിബാണപ്പെരുമാള്‍ എന്ന നാമധേയം തന്നെ. പള്ളി, അതായത് ബുദ്ധമതപരിപാലത്തിന് ചുമതലയുണ്ടായിരുന്ന ആള്‍ എന്ന അര്‍ത്ഥത്തില്‍ അതൊരു ബിരുദനാമാണെന്നതില്‍ തര്‍ക്കമില്ല. എങ്കിലും അദ്ദേഹത്തിന്റെ ജീവിത കാലഘട്ടമേതാണെന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. 'പെരുമാള്‍ ഭരണം ആരംഭിക്കുന്നത് കലിയുഗവര്‍ഷമായ എ ഡി 444-ലിലാണെന്നു കെക്കല്‍സിമാല്‍ സ്‌ക്രിപ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖഖയുടെ വെളിച്ചതില്‍ എ ഡി 657-ലെ അഖണ്ഡിതകീര്‍ത്തിപ്രതാപവാനായിരുന്ന വളഭന്‍ ഒന്നാമനാണ് പള്ളിബാണപ്പെരുമാളെന്ന് ഒരു വാദമുണ്ട്. ഈ ഭരണാധികാരി ബുദ്ധമതത്തിന്റെ കേരളത്തിലെ അവസാനത്തെ നേതാവാകാനേ വഴിയുള്ളൂ. ബുദ്ധമതം അശോകന്റെ കലത്തുതന്നെ കേരളത്തില്‍ പ്രചരിച്ചുകഴിഞ്ഞുവെന്ന് ശിലാശാസനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ സംശയത്തിന്നവകാശമില്ല' - പി എ സെയ്ത് മുഹമ്മദ്.

പള്ളി എന്ന പേര് ക്രിസ്ത്ര്യന്‍-മുസ്ലീം ആരാധനാലയങ്ങളെ വിശേഷിപ്പിക്കുന്നതിനുമുമ്പുതന്നെ അവ ബുദ്ധകേന്ദ്രങ്ങളുടെ സ്വന്തമായിരുന്നു എന്നു പറയേണ്ടതില്ലല്ലൊ. പള്ളികളോട് ചേര്‍ന്നാണ് കേരളത്തില്‍ വിദ്യാഭ്യാസം ഒൗപചാരികമായി ആരംഭിക്കുന്നത്. അതുകൊണ്ട് അവകള്‍ക്ക് പള്ളിക്കൂടം എന്നു പേരുവന്നു. ആതുരശുശ്രൂഷാകേന്ദ്രങ്ങളും ബുദ്ധമതത്തോടനുബന്ധിച്ചാണ് കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇവയെ 'ചാലകള്‍' എന്നുവിളിച്ചിരുന്നുവെന്ന് കുറുപ്പം വീട്ടില്‍ ഗോപാലപിള്ളയെ ഉദ്ധരിച്ചുകൊണ്ട് പി എ സെയ്ദ് മുഹമ്മദ് രേഖപ്പെടുത്തുന്നു. ചാലകള്‍ എന്നത് കേന്ദ്രം എന്ന അര്‍ഥത്തിലുള്ള ദ്രമിള പദമാണ്. ചാലയിലെ ച-കാരം സംസ്‌കൃതീകരിക്കപ്പെട്ടപ്പോള്‍ ചാല, ശാലയായി. അപ്രകാരം 'വൈദ്യ'വുംകൂടിച്ചേര്‍ത്ത് വൈദ്യശാലയായി എന്നു വ്യക്തമാകുന്നു. വിദ്യാശാല, കലാശാല, ഊട്ടുശാല തുടങ്ങിയ പദങ്ങള്‍ അങ്ങനെ പ്രയോഗത്തില്‍വന്നു. ചാല, ചാലക്കല്‍, ചാലാശ്ശേരി തുടങ്ങഹിയ സ്ഥലനാമങ്ങളും ശ്രദ്ധിക്കുക.

ബുദ്ധമതത്തെ ഭൂമിയില്‍നിന്നും തുരത്തണമെങ്കില്‍ അവരുടെ കേന്ദ്രസ്ഥാനങ്ങളെ ആദ്യം ആക്രമിക്കണമെന്ന് എതിരാളികള്‍ മനസ്സിലാക്കി. വിജ്ഞാനം പകരുന്ന വിദ്യാശാലകളേയും ആരോഗ്യം പ്രദാനം ചെയ്യുന്ന ആതുരാലയങ്ങളേയുമാണ് അവര്‍ ആദ്യമായി കടന്നാക്രമിച്ചത്. ഭീകരമായ ആക്രമണത്തിലൂടെയാണ് ബ്രാഹ്മണര്‍ ബുദ്ധിസത്തെ അടിച്ചമര്‍ത്തിയതെന്ന യാഥാര്‍ത്ഥ്യം, ഹ്യുയാന്‍ സാങ്ങിന്റെ വിവരണങ്ങളില്‍നിന്നും പി എ സെയ്ത് മുഹമ്മദ് പകര്‍ത്തുന്നു; 'വൈദികബ്രാഹ്മണരുടെ ആക്രമണത്തോടുകൂടി എല്ലാം തകര്‍ന്നു. ബുദ്ധക്ഷേത്രങ്ങള്‍പോലും ഇടിച്ചുപൊളിക്കുന്ന തിരക്കില്‍ വിദ്യാമന്ദിരങ്ങളും ആതുരാലയങ്ങളും തകര്‍ക്കാന്‍ അവര്‍ മറന്നില്ല. ഹ്യുയാന്‍ സാങ്ങിന്റെ ഇന്ത്യാപര്യടനകാലത്ത് ബുദ്ധദേവാലയങ്ങളും വിദ്യാപീഠങ്ങളും ജനശൂന്യമായിരുന്നു. തകര്‍ച്ചയുടെ ഒരു കാലമായിരുന്നു അത്. കേരളം വിദഗ്ധരായവരുടെ ചികിത്സകരുടെ കേന്ദ്രമായിരുന്നുവെന്നും അവരുടെ ബുദ്ധവിഹാരങ്ങള്‍ ചികിത്സാകേന്ദ്രങ്ങളായിരുന്നെന്നും സഞ്ചാരികള്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂര്‍, ആദിത്യപുരം, തിരുവങ്ങാട്, തകഴി തുടങ്ങിയവ കേരളത്തില്‍ ചികിത്സനടത്തുന്ന ക്ഷേത്രങ്ങള്‍, അതാതുസ്ഥലങ്ങളിലെ ബുദ്ധവിഹാരങ്ങളുടെ അവശിഷ്ടങ്ങളായി നിലനിന്നുപോരുന്നവയാണ്'.

കേരളത്തിന്റെ ബൗദ്ധപാരമ്പ്യം കണ്ടെത്താനുതകുന്ന ഒരു ചരിത്ര സാമഗ്രിയായി വാസ്തുവിദ്യയെ പി എ സെയ്ദ് മുഹമ്മദ് പ്രയോജനപ്പെടുത്തുന്നു. കപിലവസ്തുവിലെ തച്ചന്മാരുടെ ശില്പനിര്‍മാണചാതുരി അതേഅളവില്‍ കേരളത്തില്‍ പ്രചരിച്ചുകാണുന്നുണ്ട്. നേപ്പാള്‍ദേശത്തെ ലിച്ഛാവര്‍ഗക്കാരും, കാന്‍ടികോട്ടിലെ ആസരവര്‍ഗക്കാരും അശോകന്റെകാലത്തുതന്നെ തച്ചുശാസ്ത്രത്തില്‍ പ്രവീണരായിരുന്നു. അവരുടെ സമ്പര്‍ക്കമാണ് കപിലവസ്തുവിലെ അതേ വിഹാരനിര്‍മാണമാതൃകതന്നെ കേരളത്തിലും ആവര്‍ത്തിക്കാന്‍ കാരണമായത്. കപിലവസ്തുവില്‍ നിന്നുള്ള വിദ്യയായതുകൊണ്ടാണ്, നിര്‍മാണകലക്ക് വാസ്തുവിദ്യ എന്ന് പേരുവരാനുണ്ടായ കാരണം. നാമങ്ങളിലുള്ള 'വാസ്തു' എന്ന പൊതുഘടകമാണ് ഇക്കാര്യത്തില്‍ ലക്ഷണമായി സ്വീകരിച്ചിരിക്കുന്നത്. ഇവിടെ ചരിത്രകാരന്‍ വിശകലനംചെയ്യാന്‍ വിട്ടുപോയ പ്രധാനപ്പെട്ടൊരു സംഗതിയുണ്ട്. കാന്‍ടിക്കോട്ടിലെ 'ആസരവര്‍ഗക്കാര്‍' എന്ന പദത്തില്‍ 'ആശാരി' അന്തര്‍ഭവിച്ചുകാണുന്നു. ആ വര്‍ഗനാമത്തില്‍നിന്നാവാം ആശാരി എന്ന പ്രയോഗം കേരളത്തില്‍ പ്രചുരപ്രചാരം നേടിയത്. അത് മരപ്പണി ചെയ്യുന്ന വാസ്തുശില്പികളെയായിരിക്കണം വിശേഷിപ്പിച്ചത്. ശിലയില്‍ നിര്‍മാണവേലചെയ്യുന്നവര്‍ തച്ചന്മാര്‍ എന്നും അറിയപ്പെട്ടു. സംസ്‌കൃതത്തില്‍ തച്ചന്‍ 'തക്ഷക'നായി. (ച്ച വരുന്നിടത്ത് അതിന് പകരമായി സംസ്‌കൃതത്തില്‍ ക്ഷ പ്രയോഗിക്കുമെന്ന് മുമ്പ് സൂചിപ്പിച്ചു.)

കേരള തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരില്‍നിന്നുതന്നെയാണ് ബുദ്ധമതത്തിന്റെ തകര്‍ച്ചയും ആരംഭിച്ചത്. കുമാരിലഭട്ടന്‍ തുടങ്ങിയവരുടെ പരിഷ്‌കരണപ്രസ്ഥാനം രാജാധികാരത്തിന്റെ പിന്‍ബലത്തോടെ മുന്നേറിയപ്പോള്‍ ബുദ്ധസന്യാസികള്‍ക്കും ഭിക്ഷുണികള്‍ക്കും വിഹാരങ്ങളില്‍ പിടിച്ചുനില്ക്കാനാവാതെ നാടുവിടേണ്ടതായിവന്നു. ബുദ്ധന്റെ മഹദ്വാക്യങ്ങള്‍ക്കെതിരെ തെറിപ്പാട്ട് പ്രയോഗത്തില്‍ വന്നു. കൊടുങ്ങല്ലൂര്‍ ഭരണിക്കും, ചേര്‍ത്തലപ്പൂരത്തിനും ഈണത്തില്‍പ്പാടുന്ന ഈരടികളില്‍ ബുദ്ധമതത്തിനെതിരായി ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കേള്‍ക്കാം. മൃഗബലിയും മഞ്ഞപ്പൊടിവിതരണവുമൊക്കെ ആരാധനാസമ്പ്രദായത്തിലേക്ക് കടത്തിവിട്ടു. ബ്രാഹ്മരുടെ ആത്മീയമര്‍ദ്ദനം മുറുകിയതോടെ ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പുണ്ടായി. ജാതികളും അവാന്തരവിഭാഗങ്ങളും അനാചാരങ്ങളുമായി ഒരു ജനത ഒന്നാകെ പിന്നോക്കംപോയി.

ഒരുകാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയെ നിര്‍ണയിച്ചത് ബൗദ്ധരായിരുന്നു. വാണിജ്യബന്ധങ്ങളുടെ നിയന്ത്രണവും അവര്‍ക്കായിരുന്നു. വിഭാഗീയതയില്ലാത്ത ഒരു പൊതുമനസ്സ് ജനതയെ നയിച്ചതുകൊണ്ടാണ് ബൗദ്ധര്‍ക്ക് അതെല്ലാം അനായാസം സാധിക്കാനായത്. 'ബുദ്ധിസം ഇന്‍ സൗത്ത് ഇന്ത്യ' എന്ന മഹാബോധി ജേര്‍ണലില്‍നിന്നും പി എ സെയ്ത് മുഹമ്മദ് കുറച്ചുഭാഗം ഉദ്ധരിക്കുന്നു. 'പടിഞ്ഞാറന്‍തീരത്ത് ബി സി ഒന്നാം നൂറ്റാണ്ടുമുതല്‍ എ ഡി നാലാം നൂറ്റാണ്ടുവരെ ക്ഷേമാഭിവൃദ്ധി പൂവിട്ടുനിന്ന കാലമായിരുന്നു. വിദേശവിപണികളുമായി ബന്ധം സ്ഥാപിക്കുകയും വിദേശീയരുമായി സൗഹാര്‍ദ്ദം പുലര്‍ത്തുകയും ചെയ്തിരുന്ന ഈ രാജ്യത്തിന്റെ പരിഷ്‌കാരനായകന്മാര്‍ ബുദ്ധമതവീരന്മാരായിരുന്നു. കലഹങ്ങളും സംഘട്ടനങ്ങളും തലപൊക്കാതെതന്നെ ആ രാജ്യം ഭരിക്കാന്‍ സാധിച്ചു. ഇവിടുത്തെ ജനങ്ങള്‍ ബുദ്ധമത വിശസ്വാസികളായതുകൊണ്ട് മത്സരം അവരെ വിഷമിപ്പിച്ചിരുന്നില്ല. ബുദ്ധന്റെ ആദര്‍ശം അവരുടെ ജീവിതാനുഷ്ഠാനങ്ങളില്‍ നിഴലിച്ചിരുന്നു'.

റഫറന്‍സ്

കേരളം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് - പി എ സെയ്ത് മുഹമ്മദ്

സമ്പൂര്‍ണകൃതികള്‍ - ഡോ. ബി ആര്‍ അംബേഡ്കര്

എന്താണ്‌ അംബേദ്കറിസം??? ക്രിസ്ത്യാനികളുമായി ഒരു താരതമ്യ പഠനം..

Editorial Desk

അംബേദ്കറിസത്തെ കുറിച്ച് ഒരു ശരിയായ നിർവ 
ചനം ഇതുവരെ ആര്ക്കും നല്കാനായിട്ടില്ല. കാരണം അംബേദ്കര് ഉണ്ടാക്കിയതല്ല, അംബേദ്കറിസം. യേശുക്രിസ്തുവിനെ പിന്ഗമിക്കുന്ന ക്രിസ്ത്യാനിയോട് ആരാണ്‌ യഥാര്ത്ഥ ക്രിസ്ത്യാനി എന്ന് ചോദിച്ചാല് അവകാശ വാദങ്ങളുമായി ഒരുപാട് വിഭാഗങ്ങൾ വരുന്നത് പോലെയാണ്‌ ഇതും. വാസ്തവത്തിൽ യേശു ക്രിസ്തുമതം എന്ന പേരില് ഒരു മതം ഉണ്ടാക്കിയോ?? ഇല്ല... യേശുവിൻ്റെ അല്ലെങ്കിൽ ക്രിസ്തുവിൻ്റെ ആദർശങ്ങളെ പാലിക്കുന്നവരുടെ കൂട്ടത്തെ ചേർത്ത് ക്രിസ്ത്യാനികൾ എന്ന് വിളിച്ചതു പോലെയാണ് അംബേദ്കരിസവും അംബേദ്കരൈറ്റ്സും ഉണ്ടാക്കപ്പെട്ടത്
Which degree did Dr. Ambedkar take in London? - QuoraAmazon.com: Jesus Wallpapers: Appstore for Android
ക്രിസ്ത്യാനികളിൽ തന്നെ പല വേർതിരിവുകൾ കാണാം. ഒരിക്കലും ഒരു ക്രിസ്ത്യാനിയെ മറ്റൊരു ക്രിസ്ത്യാനിക്ക് അയ്യാൾ ക്രിസ്ത്യാനിയല്ലെന്ന് പറയാൻ കഴിയില്ല. കാരണം ക്രിസ്തുമതാചാരങ്ങൾ പലയിടത്തും പല തരത്തിലാണ്, അവ പല സാഹചര്യങ്ങളിൽ രൂപപ്പെട്ടതുമാണ്. അതിലേതെങ്കിലും ആദർശങ്ങളോ ആചാരങ്ങളോ അദ്ദേഹം കൃത്യമായി പാലിക്കുന്നുമുണ്ടാകാം. അതുകൊണ്ട് തന്നെ അയ്യാൾ ക്രിസ്ത്യാനിയല്ലെന്ന് മറ്റൊരാൾക്കോ സർക്കാരിനോ പറയാൻ കഴിയില്ല. എന്നാൽ ക്രിസ്തുവിൻ്റെ എല്ലാ ആദർശങ്ങളും അയ്യാൾ പാലിച്ചിട്ടുമുണ്ടാകില്ല. ഇതുപോലെ തന്നെ ഇന്നത്തെ അംബേദ്കരൈറ്റുകൾക്കിടയിൽ ആശയപരമായ തർക്കങ്ങൾ നിലവിലുണ്ട്. അംബേദ്കറിൻ്റെ ആശയങ്ങൾ ഏറെക്കുറെ പാലിക്കുന്നവരും പാലിക്കാത്തവരും അംബേദ്കറൈറ്റുകൾ ആണെന്ന് സ്വയം പറയുന്നുമുണ്ട്.
ക്രിസ്ത്യാനികളിൽ അന്ധമായ വിശ്വാസം പുലർത്തുന്ന പലരുണ്ട്. എന്നാൽ ഒരു പള്ളിയിൽ പോലും പോകാത്ത ക്രിസ്ത്യാനികളുമുണ്ട്. ഈ കൂട്ടരെ ക്രിസ്ത്യാനികൾ എന്ന് എങ്ങെനെ വിളിക്കും എന്ന് ചോദിച്ചാൽ... ശരി, ക്രിസ്തുവിൻ്റെ ജീവിത ക്രമങ്ങൾ പാലിക്കുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ എങ്കിൽ എത്ര പേർ ക്രിസ്തുവിൻ്റെ സ്വഭാവം അതേപടി പകർത്തി ജീവിക്കുന്നുണ്ട് എന്ന മറുചോദ്യത്തിന് മുൻപിൽ പള്ളിയിൽ പോകുകയും മറ്റുള്ളവരെക്കാൾ കൂടുതൽ വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുന്ന പരീശന്മാരെ പോലുള്ളവർ അതുകൊണ്ട് ഞാൻ ക്രിസ്ത്യാനിയാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് ബൈബിൾ തന്നെ ഉറപ്പിച്ച് പറയുന്നു. പള്ളിയിൽ പോലും പോകാത്ത വഴിപാടുകൾ അർപ്പിക്കാത്ത എന്നാൽ യേശു ആഗ്രഹിക്കുന്നത് പോലെ തൻ്റെ കുറ്റങ്ങൾ ഏറ്റ് പറഞ്ഞ് പ്രാർത്ഥിക്കൂന്നവനെ ആണ് ക്രിസ്ത്യാനി എന്ന് അംഗീകരിച്ചത്.

അംബേദ്കറിസവും അതു പോലെയാണ്. അംബേദ്കറിൻ്റെ ആശയങ്ങൾ ഞാൻ ചെയ്യുന്നു എന്നും മറ്റുള്ളവൻ അത് ചെയ്യുന്നില്ല എന്നും പറഞ്ഞു കൊണ്ട് നടക്കുന്നതിലല്ല കാര്യം, തനിക്ക് പാലിക്കാൻ കഴിയാത്ത ഒട്ടനേകം ദർശനങ്ങൾ ഇനിയും ബാക്കിയുണ്ട് എന്ന് സ്വയം സമ്മതിക്കുകയും മറ്റുള്ളവർ കുറച്ചെങ്കിലും പാലിക്കുന്ന അംബേദ്കറിൻ്റെ ആദർശങ്ങളെയും അവരെയും അംഗീകരിക്കാനുള്ള മനസ് പാകപ്പെടുത്തിയെടുക്കാനായി അല്പമെങ്കിലും ശ്രമിക്കുന്നവനാണ് യഥാർത്ഥ അംബേദ്കറൈറ്റുകൾ. അല്ലാത്തവർ അഭിനവ അംബേദ്കറൈറ്റുകൾ ആണ് എന്നത് നിസംശയം.
World Peace Joint Mission: Need one more Gandhiji...

ഗാന്ധിജി സമാധാനകാംക്ഷി എന്ന് പറയപ്പെടുമ്പോൾ അംബേദ്കർ അതല്ല എന്ന് ഒരിടത്തും പറയുന്നില്ല. അദ്ദേഹത്തിന് ബ്രാഹ്മണവാദികളുടെ കയ്യിൽ നിന്നും രാഷ്ട്രീയഗുണ്ടകളിൽ നിന്നും ധാരാളം മർദ്ദനങ്ങളും പീഢനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഒരിടത്തും അദ്ദേഹം തിരിച്ച് തല്ലിയെന്നോ വഴക്കുണ്ടാക്കി പ്രതികരിച്ചെന്നോ പറയപ്പെടുന്നില്ല. അദ്ദേഹം രാജ്യത്തിൻ്റെ പരമാധികാരികളായ ജനങ്ങളെ കൂട്ടി നിരത്തി അധികാരം പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. അദ്ദേഹം തർക്കിക്കുന്ന വേദികളിൽ മതിയായ തെളിവുകളുടെയും ആധാരങ്ങളുടെയും അടിസ്ഥാനനത്തിലാണ് ആൾക്കാരെ കൈയ്യിലെടുത്തത്. കാര്യകാരണസഹിതം ജനകീയമായ വിഷയങ്ങൾ നിരത്തിയ അംബേദ്കറിൻ്റെ മുൻപിൽ പിടിച്ചു നിൽക്കാൻ മതിയായ കാരണങ്ങളിലാത്തതിനാൽ അംബേദ്കറിനെ തോൽപിക്കാനായി നിരാഹാരം എന്ന തന്ത്രപരമായ ഇടപെടലിലൂടെ  ഗവണ്മെൻ്റിനെ സമ്മർദ്ദത്തിലാക്കിയാണ് ബ്രാഹ്മണ്യ ആശയങ്ങൾ പലതും ഇവിടെ പ്രാവർത്തികമാക്കിയത്.  ഗാന്ധിജിയെ പരാജയഭീതിയിലെത്തിച്ച അംബേദ്കറിൻ്റെ ഇടപെടലുണ്ടല്ലോ, അതാണ് അംബേദ്കറിസം.. അല്ലാതെ തമ്മിൽ ചീത്ത വിളിയല്ല.. തൻ്റെ പ്രതിഛായ വളർത്താനായി മറ്റുള്ളവരെ ഇകഴ്ത്തുന്നതുമല്ല...

ഇനിയും ശരിയായ അംബേദ്കറിസം പ്രാവർത്തികമാക്കി വരാനായി നിരവധി ചർച്ചകൾ ഭാരതത്തിൽ നടക്കേണ്ടതുണ്ട്. അത് വരെ നീയാണ് ഞാനാണ് കേമൻ .. എന്ന വാശികൾ ഒഴിവാക്കുക..